Latest Videos

പ്രിയ വർഗീസിന്‍റെ നിയമനം; വിധി അന്തിമമല്ല, സുപ്രീംകോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ടെന്ന് ഗവർണർ

By Kishor Kumar K CFirst Published Jun 23, 2023, 1:33 PM IST
Highlights

വിധിയിൽ വിശദീകരണം നൽകാൻ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യറിയെ ബഹുമാനിക്കുന്ന ആളാണെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ തുടര്‍ ചോദ്യങ്ങളോടും ക്ഷുഭിതനായാണ് ഇന്നലെ പ്രതികരിച്ചത്

ചെന്നൈ: പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്‍ വ്യക്തമാക്കി. സുപ്രീം കോടതിയെ  സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ട് . മന്ത്രിമാരുടെ വിമർശനങ്ങൾ  മറുപടി അർഹിക്കുന്നില്ല എന്നും ആരിഫ് മുഹമ്മദ് ഖാൻ ചെന്നൈയിൽ പറഞ്ഞു. പ്രിയ വര്‍ഗ്ഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നു എന്ന് അദ്ദേഹം ഇന്നലെ തിരുവനന്തപുരത്ത് പ്രതികരിച്ചിരുന്നു. വിധിയിൽ വിശദീകരണം നൽകാൻ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യറിയെ ബഹുമാനിക്കുന്ന ആളാണെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ തുടര്‍ ചോദ്യങ്ങളോടും ക്ഷുഭിതനായാണ് ഇന്നലെ പ്രതികരിച്ചത്

കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്നലെയാണ് ഉത്തരവിട്ടത്. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. യോഗ്യതയായി എട്ട് വർഷം അധ്യാപനം പരിചയം വേണമെന്നിരിക്കെ തന്‍റെ ഗവേഷണകാലവും, നാഷണൽ സർവീസ് സ്കീമിലെ ഡയറക്ടർ ഓഫ് സ്റ്റുഡന്‍റെസ് സർവീസിലെ  പ്രവർത്തനകാലവും അധ്യാപന പരിചയമായി പ്രിയ ഉൾപ്പെടുത്തിയതാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബഞ്ച് 2022ൽ തള്ളിയത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രിയാ വർഗീസ് നൽകിയ ഹർജീയിലാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നിന്നും അനുകൂല ഉത്തരവ് വന്നത്..

ഒരു അധ്യാപികയുടെ പിഎച്ച്ഡി കാലവും,‍ഡെപ്യുട്ടേഷനും അധ്യാപന പരിചയമായി കാണാൻ കഴിയുമോ എന്നതാണ് പ്രിയാ വർഗീസിന്‍റെ നിയമനത്തിൽ ഏറ്റവും പ്രധാനമായി ചർച്ചചെയ്യപ്പെട്ടത്. ഗവേഷണവും, വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തിൽ നിന്നും മാറ്റിനിർത്തേണ്ടതല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. അധ്യാപികയുടെ എൻഎസ്എസ് ചുമതലയും, ഗവേഷണ കാലയളവും അധ്യാപന പരിചയമല്ലെന്ന് കണ്ടെത്തുന്നതിന് മുന്നേ യുജിസി അംഗീകൃത ഗവേഷണ പ്രോഗ്രാമുകൾ ഏതൊക്കെയെന്ന് സിംഗിൾ ബഞ്ച് വിലയിരുത്തണമായിരുന്നുവെന്ന് -ഡിവിഷൻ ബഞ്ച് ഉത്തരവിൽ പറയുന്നു

click me!