തിരുവനന്തപുരത്ത് മരക്കമ്പുകളും ടാർപോളിൻ ഷീറ്റും കൊണ്ട് നിർമിച്ച വീട് തീപിടിച്ച് കത്തിനശിച്ചു; അച്ഛനും മകളും പെരുവഴിയിൽ; തീയിട്ടതെന്ന് പരാതി

Published : Jan 30, 2026, 12:01 PM IST
Home

Synopsis

തിരുവനന്തപുരം വിതുരയിൽ ദരിദ്ര കുടുംബത്തിൻ്റെ ടാർപോളിൻ കൊണ്ടുണ്ടാക്കിയ വീട് പൂർണ്ണമായും കത്തിനശിച്ചു. സംഭവസമയത്ത് വീട്ടുകാർ സ്ഥലത്തില്ലാതിരുന്നു. മുൻപ് ഒപ്പം താമസിച്ചിരുന്നയാൾ ഭീഷണിപ്പെടുത്തിയെന്നും ഇയാളാണ് വീട് കത്തിച്ചതെന്നും സുമംഗലയുടെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദരിദ്ര കുടുംബത്തിൻ്റെ മരക്കമ്പുകളും ടാർപോളിൻ ഷീറ്റും കൊണ്ട് നിർമിച്ച വീട് കത്തിനശിച്ചു. വിതുര പഞ്ചായത്തിലെ മണലി നെട്ടയം ഉന്നതിയിലെ സുമംഗലയുടെ വീടാണ് ബുധനാഴ്ച പുലർച്ചയോടെ കത്തിച്ചത്. സുമംഗലയും പിതാവ് കൃഷ്ണൻകാണിയുമാണ് ഇവിടെ താമസിച്ചിരുന്നത്. തനിക്കൊപ്പം താമസിച്ചിരുന്ന മലയടി സ്വദേശിയെ പ്രതിയാക്കി സുമംഗല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവസമയത്ത് അച്ഛനും മകളും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പോയിരുന്നു. കാട്ടുകമ്പും ഈറ്റയിലയും ടാർപ്പോളിനും കൊണ്ട് നിർമ്മിച്ച വീടായിരുന്നു ഇത്. തീ പടർന്നത് കണ്ട് നാട്ടുകാർ എത്തിയെങ്കിലും വീട് പൂർണമായും കത്തിയിരുന്നു. മരക്കമ്പുകളും ഈറ്റയിലയുമായതിനാൽ തീ അതിവേഗം വീടിനെ വിഴുങ്ങി. വീടിനകത്ത് സൂക്ഷിച്ചിരുന്ന ഔദ്യോഗിക രേഖകളും പാത്രങ്ങളുമടക്കം സർവതും കത്തിനശിച്ചു. വർഷങ്ങളായി സുമംഗലക്കൊപ്പം താമസിച്ചിരുന്ന മലയടി സ്വദേശി നാല് മാസം മുൻപ് പിണങ്ങിപ്പോയതായി സുമംഗല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുറച്ച് ദിവസം മുൻപ് സുമംഗലയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആരോപണമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നിർദ്ധന കുടുംബത്തിൻ്റെ വീട് തീയിട്ട് നശിപ്പിച്ച പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് പഞ്ചായത്ത് ഭാരവാഹികളും ആദിവാസി സംഘടനകളും ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടിഎൻജിക്ക് ആദരം, ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആസ്ഥാനത്തിന് മുന്നിലെ റോഡിന് ഇനി ടിഎൻ ഗോപകുമാറിന്‍റെ പേര്; മേയർ വിവി രാജേഷ് അനാച്ഛാദനം നടത്തി
വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണ‍ര്‍വ് നൽകി സംസ്ഥാന ബജറ്റ്; പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്