വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

Published : Aug 09, 2026, 04:19 PM IST
trump son in law vembanad kayal

Synopsis

ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും മൈക്കല്‍ ബൗലോസും വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര നടത്തി. സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ് ഒരുക്കിയ യാത്രയില്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനം കാണുകയും കേരളത്തിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കുകയും ചെയ്തു. ഈ സന്ദര്‍ശനം കേരള ടൂറിസത്തിന് വലിയ അംഗീകാരമായി മാറി.

തിരുവനന്തപുരം: പുന്നമടയിലെ വേമ്പനാട്ട് കായലിന്‍റെ ഓളപ്പരപ്പില്‍ ഹൗസ്ബോട്ട് യാത്ര ആസ്വദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മരുമകനും യുഎസ് ബിസിനസ് എക്സിക്യുട്ടീവുമായ മൈക്കല്‍ ബൗലോസും. കേരളത്തിലെ പ്രീമിയം ഹൗസ്ബോട്ട് ടൂറിസം വിഭാഗത്തിലെ പ്രമുഖ ബ്രാന്‍ഡായ സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസാണ് ഹൗസ്ബോട്ട് യാത്ര ഒരുക്കിയത്. വേമ്പനാട് കായലിലൂടെ ഈ ആഡംബര ഹൗസ്ബോട്ടില്‍ ഏതാനും മണിക്കൂറുകളോളം അവര്‍ സഞ്ചരിച്ചു.

കേരളത്തിന്‍റെ ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ നടത്തിയ സന്ദര്‍ശനത്തില്‍ വള്ളം കളിക്കായി പരിശീലനം നടത്തുന്ന തുഴച്ചില്‍ക്കാരെ കാണുന്നതിനും അവര്‍ക്ക് സാധിച്ചു. കേരളത്തിലെ വശ്യമായ പ്രകൃതിഭംഗി ആസ്വദിച്ച്, മനോഹരമായ കായലോളങ്ങളിലൂടെ നടത്തിയ യാത്ര അതീവ ഹൃദ്യമായിരുന്നുവെന്ന് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ് മനേജിങ് പാര്‍ട്ണര്‍ ജോബിന്‍ ജെ അക്കരക്കളം പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശനുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരുവരും ആലപ്പുഴയിലെത്തിയത്. ഈ സന്ദര്‍ശനം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ജോബിന്‍ അഭിപ്രായപ്പെട്ടു. ഹൗസ്ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ കായലിനിരുവശത്തുമുള്ള തെങ്ങിന്‍ നിരകളുടെ ദൃശ്യങ്ങളും വീഡിയോകളും ഇരുവരും പകര്‍ത്തി. ഇവ തങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്നും കുടുംബത്തോടൊപ്പം കേരളത്തിലെത്തി ഒരു രാത്രി തങ്ങാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞുവെന്ന് ജോബിന്‍ വ്യക്തമാക്കി.

വീട്ടില്‍ തയ്യാറാക്കിയ ചിക്കന്‍ സാന്‍ഡ് വിച്ച്, ബ്രൗണി ചോക്ലേറ്റ് തുടങ്ങിയ വിഭവങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയത്. കരിമീന്‍ ഉള്‍പ്പെടെയുള്ള കേരളീയ വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണം നല്‍കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും തിരക്കേറിയ അവരുടെ പരിപാടികള്‍ നിമിത്തം അതിന് സാധിച്ചില്ലെന്നും ജോബിന്‍ പറഞ്ഞു. വള്ളംകളിക്കുള്ള പരിശീലനം കാണാന്‍ കഴിഞ്ഞത് സന്ദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു. തുഴച്ചില്‍ക്കാരുടെ ശക്തിയും കഴിവും ഏകാഗ്രതയും ഇരുവരും കൗതുകത്തോടെ വീക്ഷിച്ചു. രണ്ട് ടീമുകളുടെ പരിശീലനമാണ് അവര്‍ കണ്ടത്. തലമുറകളായി സംരക്ഷിച്ചു പോരുന്ന കേരളത്തിന്‍റെ സവിശേഷമായ ജലകായിക പാരമ്പര്യത്തില്‍ അവര്‍ അത്ഭുതം പ്രകടിപ്പിച്ചു.

കേരള ടൂറിസത്തിന്‍റെ ഡയമണ്ട് ക്ലാസിഫിക്കേഷന്‍ അംഗീകാരമുള്ള സ്ഥാപനമാണ് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ്. കേരളത്തിലെ ഹൗസ്ബോട്ട് വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്. സുരക്ഷ, പരിസ്ഥിതി സംരക്ഷണം, രൂപകല്‍പ്പന, സേവന നിലവാരം, അതിഥികളുടെ സൗകര്യം തുടങ്ങിയ മേഖലകളില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹൗസ്ബോട്ട് ഓപ്പറേറ്റര്‍മാര്‍ക്കാണ് ഇത് നല്‍കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രാഹുൽ ​ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും'; ശശി തരൂരിന് മറുപടിയുമായി കെ സി വേണു​ഗോപാൽ; 'അമിത് ഷാ ഭീരുവിനെ പോലെ ഒളിച്ചോടുന്നു'
സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ; നടപടി വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന്