ലീഗിൽ വൻ പൊട്ടിത്തെറി, താഴെത്തട്ടിൽ കടുത്ത നിരാശ എന്ന് പ്രമേയം; തല്ലു കൊള്ളാൻ മാത്രമല്ല പോഷക സംഘടനയെന്ന് എംഎസ്എഫ്

Published : Jul 05, 2026, 10:30 AM IST
msf league ministers

Synopsis

മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അവഗണിച്ച് മന്ത്രിമാർ തന്നിഷ്ടപ്രകാരം നിയമനം നടത്തിയെന്നും ഇത് വഞ്ചനയാണെന്നും പ്രമേയത്തിൽ പറയുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും സമാനമായ രീതിയിൽ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാര്‍ട്ടിക്കുള്ളിൽ അമര്‍ഷം ശക്തം. ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. തന്നിഷ്ടത്തോടെ ആളുകളെ തിരികെ കയറ്റിയത് പ്രസ്ഥാനത്തോടും അണികളോടും ചെയ്ത വഞ്ചനയാണെന്നും ജയിലിൽ പോവാനും തല്ലു കൊള്ളാനും വേണ്ടി മാത്രം പോഷക സംഘടനകളെ ഉപയോഗിക്കുന്ന ഇരട്ടത്താപ്പ് നയം അംഗീകരിക്കാൻ കഴിയില്ലെന്നും പ്രമേയത്തിൽ പറയുന്നു.

പാർട്ടിയിൽ സജീവമല്ലാത്ത ആളുകളെ നിയമിച്ചത് സങ്കടകരമായ കാര്യം. സംഘടനയ്ക്ക് വേണ്ടി സമരം ചെയ്തവരും മർദ്ദനം ഏറ്റവരുമായ നേതാക്കളെ മനപ്പൂർവ്വം വെട്ടിമാറ്റി. ലീഗ് മന്ത്രിമാരുടെ തന്നിഷ്ട നിലപാടുകളിൽ എം എസ് എഫിന് അമർഷം. എംഎസ്എഫ് അവഗണിക്കപ്പെടുന്നത് സംഘടനയുടെ താഴെത്തട്ടിൽ കടുത്ത നിരാശ ഉണ്ടാക്കുന്നു. പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ നിയോഗിച്ച ഉപസമിതിയെ നോക്കുകുത്തിയാക്കി മന്ത്രിമാർ പ്രവർത്തിച്ചുവെന്നും പ്രമേയത്തിൽ എംഎസ്എഫ് വിശദമാക്കി.

നേരത്തെ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ജില്ലയിൽനിന്ന് എംഎൽഎമാരെ മന്ത്രി പദവിക്ക് പരിഗണിക്കാത്തതും സ്റ്റാഫ് നിയമനത്തിൽ അവഗണിച്ചതും മുൻനിർത്തിയാണ് വിമർശനം. ജില്ലയെ ഫണ്ട് പിരിവിനും പാർട്ടി പരിപാടികൾ നടത്താനുമുള്ള ഒരു പ്രദേശം മാത്രമായാണ് സംസ്ഥാന നേതൃത്വം കാണുന്നത് എന്നും വിമർശനം. മണ്ഡലം ഭാരവാഹികളാണ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

Malayalam News Live: പേഴ്സണൽ സ്റ്റാഫ് നിയമനം; ലീഗ് മന്ത്രിമാർക്കെതിരെ പ്രമേയം പാസാക്കി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി
സംസ്ഥാന സർക്കാർ ഉത്തരവിറക്കി, ഊരാളുങ്കൽ അടക്കം 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ സർക്കാർ കരാർ എടുക്കാനുള്ള അനുമതി നീട്ടി