ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിച്ചു, കേരളത്തിലെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

Published : Aug 12, 2021, 10:06 PM ISTUpdated : Aug 12, 2021, 11:42 PM IST
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിച്ചു, കേരളത്തിലെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

Synopsis

സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതിനാലാണ് നിയന്ത്രണം 9 മണിയോടെ പൂർണ്ണമായും പിൻവലിച്ചതെന്ന് കെഎസ് ഇബി അറിയിച്ചു.

തിരുവനന്തപുരം: മൂലമറ്റത്ത  ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതിനാലാണ് നിയന്ത്രണം 9 മണിയോടെ പൂർണ്ണമായും പിൻവലിച്ചതെന്ന് കെഎസ് ഇബി അറിയിച്ചു.

മൂലമറ്റത്തെ 6 ജനറേറ്ററുകൾ പ്രവർത്തന രഹിതമായതു മൂലമാണ് രാത്രി 7.30 മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.  പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുകയായിരുന്നു.

11.30 ഓടെ മൂലമറ്റത്തെ ജനറേറ്റർ തകരാർ പരിഹരിച്ചു. ആറ് ജനറേറ്ററുകളും പ്രവർത്തനക്ഷമമെന്ന് അധികൃതർ അറിയിച്ചു. ജനറേറ്ററിലേക്ക്  കറന്റ് കൊടുക്കുന്ന ബാറ്ററിയുടെ തകരാർ ആണ് ജനറേറ്ററുകൾ നിന്നു പോകാൻ കാരണമെന്നാണ് വിശദീകരണം. ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ നാളെ മൂലമറ്റത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും. 

 

 

മൂലമറ്റത്ത് 6 ജനറേറ്റുകളുടെ പ്രവർത്തനം മുടങ്ങി, സംസ്ഥാനത്ത് 10 മണി വരെ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്