
തിരുവനന്തപുരം: ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023 ലെ റിപ്പോർട്ട് പുറത്ത്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളും, പട്ടിക വർഗക്കാർക്ക് എതിരായ കേസുകളിലും കുത്തനെ വർധനവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ 2022 നെ അപേക്ഷിച്ച് 31.2% വർധിച്ചു, പകുതിയിലധികവും സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. എസ്ടി വിഭാഗക്കാർക്കെതിരായ കേസുകളിൽ ഒരു വർഷത്തിനിടെ 28.8% വര്‍ധനവാണ് ഉണ്ടായത്. അതില്‍ തന്നെ ഏറ്റവും കൂടുതൽ മണിപ്പൂരിലാണ്.
2023 ൽ രാജ്യത്ത് ഒരു മണിക്കൂറിനിടെ മൂന്ന് കൊലപാതകം, മൂന്ന് പീഡന കേസുകൾ, 10 സൈബർ കുറ്റകൃത്യങ്ങൾ വീതം സംഭവിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആകെ കുറ്റകൃത്യങ്ങളിൽ 7.2% വർധനവുണ്ടയി. കൊലപാതക കേസുകൾ 2.8% കുറഞ്ഞു. തട്ടിക്കൊണ്ടുപോകൽ കേസുകൾ 5.6% കൂടി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 0.7% കൂടി. ഇതില്‍ 29 ശതമാനം കേസുകളും ഭർത്താവിന്‍റെയും ബന്ധുക്കളുടേയും മര്‍ദനവുമായി ബന്ധപ്പെട്ടാണ്. കുട്ടികളെ ഉപദ്രവിച്ച കേസുകളിൽ 9.2% വർധനവുണ്ടായിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിലാണ്. 95.6 ശതമാനം. നഗരങ്ങളിൽ ഏറ്റവും കൂടുതൽ കേസുകളില് കുറ്റപത്രം സമർപ്പിച്ചത് കൊച്ചിയിൽ. 97.2 ശതമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam