തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം ഇൻഡ്യ മുന്നണി അട്ടിമറിക്കുമോ? സാധ്യതകൾ ഇങ്ങനെ

Published : Dec 13, 2025, 02:39 PM IST
LDF UDF BJP

Synopsis

തിരുവനന്തപുരം കോർപ്പറേഷനിൽ 100-ൽ 50 സീറ്റുകൾ നേടി എൻഡിഎ ഭരണം ഉറപ്പിച്ചു. എന്നാൽ ദേശീയ തലത്തിലെ ഇൻഡ്യ മുന്നണി സഖ്യകക്ഷികളായ എൽഡിഎഫും യുഡിഎഫും (മൊത്തം 48 സീറ്റുകൾ) ഒന്നിച്ചുനിന്ന് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമോ?

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയത് എൽഡിഎഫാണ്. ബിജെപി വൻ കുതിപ്പ് നടത്തിയപ്പോൾ യു.ഡി.എഫിനും സമാനമായ നിലയിൽ മുന്നേറ്റം നടത്താനായി. ആകെയുള്ള 101 ഡിവിഷനുകളിൽ 100 ഡിവിഷനുകളിൽ നടന്ന വോട്ടെടുപ്പിൽ 50 സീറ്റ് നേടിയ എൻഡിഎ അധികാരം ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന ഇൻഡ്യ മുന്നണിയുടെ ഭാഗമാണ് കോൺഗ്രസും സി.പി.എമ്മും. എൽഡിഎഫിലെയും യുഡിഎഫിലെയും ഘടകകക്ഷികളും സമാനമായ നിലപാടുള്ളവരാണ്. അതിനാൽ തന്നെ നഗരസഭ ഭരണം വാശിയോടെ ഇൻഡ്യ മുന്നണി പിടിക്കുമോയെന്ന ചോദ്യങ്ങൾ പല കോണിൽ നിന്ന് ഉയരുന്നുണ്ട്.

നിലവിൽ 100 ൽ 50 സീറ്റിലാണ് ബിജെപി ജയിച്ചത്. വിഴിഞ്ഞം ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടന്നില്ല. സ്ഥാനാർത്ഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. കോർപറേഷനിൽ കേവല ഭൂരിപക്ഷം തൊടാൻ ഇവിടെ ബി.ജെ.പിക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടണം. മറുവശത്ത് ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റിലാണ് ജയിച്ചത്. യു.ഡി.എഫ് 19 സീറ്റിലും വിജയിച്ചു. ഇരുമുന്നണികളും ചേർന്നാൽ ആകെ 48 സീറ്റാകും. സ്വതന്ത്രരുടെ പിന്തുണ കൂടി നേടാനായാൽ ആകെ 50 സീറ്റാകും. ഇതാണ് ഇൻഡ്യ മുന്നണി തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകുമോയെന്ന ചോദ്യം ഉയരാൻ കാരണം. ഇൻഡ്യ സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചത്.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ഇത്തരമൊരു നീക്കത്തിന് കോൺഗ്രസും സി.പി.എമ്മും തയ്യാറാകുമോയെന്നതാണ് ചോദ്യം. സംസ്ഥാനത്തെ പ്രധാന മുന്നണികളായ എൽഡിഎഫും യു.ഡി.എഫും ബിജെപിക്കെതിരെ കൈകോർക്കാനുള്ള സാധ്യതകൾ വിരളമാണ്. സംസ്ഥാനത്തെ ഇടത് സർക്കാരിന് ബി.ജെ.പിയുമായി അന്തർധാരയുണ്ടെന്നാണ് യുഡിഎഫിൻ്റെ പ്രധാന വിമർശനം. കരുവന്നൂർ, ശബരിമല, കുഴൽപ്പണം, സ്വർണക്കടത്ത്, ലാവ്‌ലിൻ കേസ് തുടങ്ങി നിരവധി വിഷയങ്ങൾ ഇതിന് തെളിവായി പലപ്പോഴായി യുഡിഎഫ് നേതാക്കൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്. സിജെപി എന്നാണ് ഈ കൂട്ടുകെട്ടിനെ പരിഹസിച്ച് യു.ഡി.എഫ് നേതാക്കൾ വിളിക്കുന്നതും. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയെന്നാണ് പതിവായി സിപിഎം തിരിച്ച് ഉയർത്തുന്ന പരിഹാസം.

ഇൻഡ്യ സഖ്യത്തിലേക്ക് ചർച്ചകൾ നീങ്ങിയാലും ഇടതുപക്ഷത്തിൻ്റെ മേയറെ യു.ഡി.എഫ് അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. തിരിച്ച് യുഡിഎഫിൻ്റെ മേയറെ എൽഡിഎഫ് അംഗങ്ങളും അംഗീകരിച്ചേക്കില്ല. അങ്ങനെ വരുമ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥികളായി ജയിച്ച പാറ്റൂർ രാധാകൃഷ്ണനും കോൺഗ്രസ് വിമതൻ സുധീഷ് കുമാറിനും മൂല്യമേറും. എന്നാൽ ഇവരെ ഒപ്പം കൂട്ടാനുള്ള തന്ത്രങ്ങൾ ഇപ്പോൾ തന്നെ ബിജെപി ക്യാംപിൽ ഉരുത്തിരിയുമെന്നതിനാൽ ഭരണ അട്ടിമറിക്കുള്ള സാധ്യത വളരെ കുറവാണെന്ന് വിലയിരുത്തേണ്ടി വരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല വാര്‍ഡിൽ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി; ടോസിലൂടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അപ്രതീക്ഷിത വിജയം
കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമെന്ന് അടൂര്‍ പ്രകാശ്; സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് സണ്ണി ജോസഫ്