
കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിലെ കോൺഗ്രസിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. 4 കോടിയോളം രൂപയുടെ തിരിമറിയാണ് ജില്ലാ ബിൽഡിംഗ് മെറ്റീരിയൽസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സഹകരണ വകുപ്പ് കണ്ടെത്തിയത്. നിക്ഷേപകർക്ക് പണം തിരികെ നൽകാനാകാതെ പ്രതിസന്ധിയിലാണ് സ്ഥാപനം.
നിരവധി പേരാണ് ദിവസവും സഹകരണ സംഘത്തിലെത്തുന്നത്. നിക്ഷേപിച്ച പണം ചോദിക്കുമ്പോൾ ജീവനക്കാർ കൈ മലർത്തുന്ന സാഹചര്യമാണുള്ളത്. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ജില്ലാ ബിൽഡിംങ് മെറ്റീരിയൽസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സഹകരണ വകുപ്പിൻ്റെ സ്പെഷ്യൽ ഓഡിറ്റിംങിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. 4 കോടിയോളമെന്നാണ് ഏകദേശ കണക്ക്. നിലവിൽ ഓഡിറ്റിംങ് തുടരുകയാണ്. ഇടപാടുകളുടെ കണക്ക് വിവരങ്ങൾ ഇതുവരെ കംപ്യൂട്ടർവത്കരണം നടത്തിയിട്ടുമില്ല. വിവരമറിഞ്ഞ് തുക പിൻവലിക്കാൻ നിക്ഷേപകരെത്തി. ബുധനാഴ്ച വന്നവരോട് ഡിസംബർ 31-ന് തുക നൽകാമെന്ന് പറഞ്ഞാണ് മടക്കിയത്. ഉറപ്പിനായി സെക്രട്ടറിയുടെ ഒപ്പും സീലും ചേർത്ത് എഴുതി തയ്യാറാക്കിയ കത്തും നൽകിയിട്ടുണ്ട്.
അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി കിട്ടാത്തതോടെ പ്രതിഷേധം ഉണ്ടായി. ബാധ്യതകളിലേറെയും 2018 ന് മുൻപുള്ളതാണ്. വായ്പ, ചിട്ടി അടവുകൾ മുടങ്ങിയതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. നിക്ഷേപകർക്ക് ഉടൻ തുക തിരിച്ച് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫൈസൽ നൽകുന്ന വിശദീകരണം. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണക്കുകൾ വിശദമായി പരിശോധിച്ചു വരികയാണ്. ഓഡിറ്റ് റിപ്പോർട്ടും പുറത്ത് വരാനുണ്ട്. സഹകരണ സംഘത്തിലെ സാമ്പത്തിക തിരിമറിയിൽ ഭരണസമിതി അംഗങ്ങൾക്കും പങ്കുണ്ടെന്നാണ് നിക്ഷേപകരുടെ സംശയം. ക്രമക്കേട് അന്വേഷിക്കാനായി ഡിസിസി രണ്ടംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, സഹകരണവേദി സംസ്ഥാന സെക്രട്ടറി മുണ്ടേരി ഗംഗാധരൻ എന്നിവർക്കാണ് ചുമതല.
വീട് നിര്‍മാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam