ഐഎസ്ആർഒ ഗൂഢാലോചനാക്കേസ്; സിബിഐക്കെതിരെ ഫൗസിയ ഹസൻ; നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസം നഷ്ടമായി

Web Desk   | Asianet News
Published : Mar 30, 2022, 06:19 AM ISTUpdated : Mar 30, 2022, 06:20 AM IST
ഐഎസ്ആർഒ ഗൂഢാലോചനാക്കേസ്; സിബിഐക്കെതിരെ ഫൗസിയ ഹസൻ; നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസം നഷ്ടമായി

Synopsis

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉന്നത പൊലീസുദ്യോഗസ്ഥരെ പ്രതികളാക്കി ഐ എസ് ആർ ഓ ഗൂഢാലോചനാക്കേസിൽ സി ബി ഐ അന്വേഷണം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. തന്‍റെ മൊഴിപോലും കൃത്യമായി രേഖപ്പെടുത്തിയില്ല. 80 വയസായ തനിക്ക് ഈ ജന്മത്തിൽ നീതികിട്ടുമെന്ന് തോന്നുന്നില്ലെന്നും ഫൗസിയ ഹസൻ പറഞ്ഞു

കൊച്ചി: ഐ എസ് ആർ ഒ ഗൂഢാലോചനാക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ മാലി സ്വദേശിനി ഫൗസിയ ഹസൻ. മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സി ബി ഐ വലിച്ചിഴക്കുകയാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസം തന്നെ നഷ്ടപ്പെട്ടെന്നും ശ്രീലങ്കയിലെ കൊളംബോയിൽ കഴിയുന്ന ഫൗസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഐ എസ് ആർ ഒ ചാരക്കേസിന് 28 വ‍ർഷമാകുമ്പോഴാണ് സി ബി ഐയ്ക്കെതിരെ കടുത്ത വിമർശനവുമായി ഫൗസിയ ഹസൻ രംഗത്തെത്തുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉന്നത പൊലീസുദ്യോഗസ്ഥരെ പ്രതികളാക്കി ഐ എസ് ആർ ഓ ഗൂഢാലോചനാക്കേസിൽ സി ബി ഐ അന്വേഷണം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. തന്‍റെ മൊഴിപോലും കൃത്യമായി രേഖപ്പെടുത്തിയില്ല. 80 വയസായ തനിക്ക് ഈ ജന്മത്തിൽ നീതികിട്ടുമെന്ന് തോന്നുന്നില്ലെന്നും ഫൗസിയ ഹസൻ പറഞ്ഞു.

മൊഴിയെടുക്കാൻ ശ്രീലങ്കയിലേക്ക് വരുമെന്ന് സി ബി ഐ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഒന്നും കേട്ടില്ല. മുൻ ഐ പി എസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ സിബിഐ ഒത്തുകളിക്കുന്നതായി സംശയമുണ്ട്. ചാരക്കേസിൽ കുറ്റം സമ്മതിക്കാൻ തന്‍റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഫൗസിയ ഹസൻ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി