
തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമായ നയതന്ത്രചാനൽ സ്വർണ്ണക്കടത്തിലെ പ്രതി സരിത്ത് ഉന്നയിച്ച ഭീഷണി പരാതിയിൽ ജയിൽ വകുപ്പ് മേധാവി ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ബിജെപി, കോൺഗ്രസ് നേതാക്കൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന മൊഴി നൽകാൻ പൂജപ്പുര ജയിൽ അധികൃതർ ഭീഷണപ്പെടുത്തിയെന്നാണ് സരിത്തിന്റെ പരാതി. എൻഐഎ കോടതി സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ കോടതി ജയിൽ വകുപ്പ് തലവനോട് റിപ്പോർട്ട് തേടിയത്. ഈ റിപ്പോർട്ട് കൂടി പരിശോധിച്ചാണ് കോടതി തുടർ നടപടി സ്വീകരിക്കുക. ദിവസങ്ങളോളം ഉറങ്ങാൻ അനുവദിക്കാതെ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാക്കിയെന്നാണ് സരിത് കോടതിയ്ക്ക് മൊഴി നൽകിയിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ നടപടി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും വിചാരണ തടവുകാരെ സമ്മർദ്ദത്തിലാക്കി മൊഴി മാറ്റാൻ ശ്രമിക്കുന്നത് കോടതി നടപടിയിലെ ഇടപെടലാണെന്നുമാണ് കേന്ദ്ര നിലപാട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam