ജീവാനന്ദം ഇന്‍ഷുറന്‍സ് പദ്ധതി, കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത്, ഇഷ്ടമുള്ളവർ ചേർന്നാൽ മതി:ധനമന്ത്രി

Published : Jun 11, 2024, 10:13 AM IST
ജീവാനന്ദം ഇന്‍ഷുറന്‍സ് പദ്ധതി, കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത്, ഇഷ്ടമുള്ളവർ ചേർന്നാൽ മതി:ധനമന്ത്രി

Synopsis

ആന്വറ്റി മാതൃകയിൽ നടത്തുന്ന പദ്ധതിയിൽ ഇഷ്ടമുള്ളവർക്ക് ചേർന്നാൽ മതി.അതിന്‍റെ  പഠനങ്ങൾ നടക്കുന്നതേയുള്ളൂവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം:ജീവാനന്ദം പദ്ധതി ഇൻഷുറൻസ് പദ്ധതിയാണ്.കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നത്  പോലെയാണ് സംഭവിച്ചത്.ആന്വറ്റി മാതൃകയിൽ നടത്തുന്ന പദ്ധതിയിൽ ഇഷ്ടമുള്ളവർ ചേർന്നാൽ മതി.അതിന്‍റെ  പഠനങ്ങൾ നടക്കുന്നതേയുള്ളൂ.മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് നൽകിയതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു

സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക നൽകാൻ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്ക് എതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കുന്ന പദ്ധതി അംഗീകരിക്കില്ലെന്നാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നിലപാട്.സംഘടനകളുമായി യാതൊരു ചർച്ചയും
നടത്താതെ ഏകപക്ഷീയമായി ഉത്തരവിറക്കിയത് പ്രതിഷേധാർഹമാണ്.പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കി മുന്നോട്ട് പോകുകയാണെന്നും  ധനമന്ത്രി വ്യക്തമാക്കി,ആവർത്തന സ്വഭാവമുള്ള ഭരണ ചെലവുകൾ നിയന്ത്രിക്കും
ആരോഗ്യ മേഖലയിൽ മാത്രം 617 കോടി കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്.3.5 ശതമാനമാണ് കേരളത്തിന് കടമെടുക്കാനുള്ള അവസരം.എന്നാൽ ഇതുവരെ 2.8 ശതമാനം ആണ് കടമെടുത്തിട്ടുള്ളത്.ബാക്കി പണം കടം എടുക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജോസഫിനെ വൈകിപ്പിച്ചു വശത്താക്കാൻ കോൺഗ്രസ്; 'തിരുവമ്പാടി'യിൽ വഴങ്ങുമോ മുസ്ലിം ലീഗ് ? യുഡിഎഫ് സീറ്റ് വിഭജനം എന്താകും?
സിജെ റോയിയുടെ മരണം: 'കോൺഫിഡന്റ് ​ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല'; തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണമില്ലെന്ന് എംഡി ടിഎ ജോസഫ്