നാളെ കുർബാന കൂടാനും കേന്ദ്രത്തിന്‍റെ അനുമതി വേണ്ടിവരുമോ? കേരളത്തിൽ വരുന്ന പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ജോസ് കെ മാണി

Published : Mar 29, 2026, 11:18 AM IST
jose k mani

Synopsis

മത്സരിക്കുകയാണെങ്കിൽ പാലായിൽ തന്നെയെന്നത് തന്‍റെ തീരുമാനമായിരുന്നുവെന്ന് ജോസ് കെ മാണി വ്യക്തമാക്കുന്നു. യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം എൽഡിഎഫിൽ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പരിഹസിച്ച അദ്ദേഹം, ക്രൈസ്തവ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു.

പാലാ: മത്സരിക്കുകയാണെങ്കിൽ പാലായിൽ തന്നെയെന്നത് തന്‍റെ തീരുമാനമായിരുന്നുവെന്ന് ജോസ് കെ മാണി. പുറത്താക്കിയ ശേഷം മാസങ്ങളോളം യുഡിഎഫ് വിളിക്കുമെന്ന് കാത്തിരുന്നു. യുഡിഎഫിൽ നിന്ന് ചെയ്തതിനേക്കാൾ ക്രിയാത്മകമായി കാര്യങ്ങളിൽ ഇടപെടാൻ എൽഡിഎഫിൽ സാധിച്ചു. പ്രതിപക്ഷത്തേക്കാൾ കൂടുതൽ കാര്യങ്ങൾ സർക്കാരിനെ കൊണ്ട് ചെയ്യിക്കാൻ കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം വർധിപ്പിക്കുകയായിരുന്നു കേരള കോൺഗ്രസ് എം. മുന്നണിക്ക് തുടർ ഭരണമുണ്ടാകുമെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രധാനമന്ത്രി പാലായിലെത്തുമെന്ന പ്രചാരണത്തിൽ കടുത്ത പരിഹാസത്തോടെയാണ് ജോസ് കെ മാണി മറുപടി പറഞ്ഞത്. നാളെ കുർബാന കൂടാനും കേന്ദ്രത്തിന്‍റെ അനുമതി വേണ്ടിവരുമോ എന്ന് അദ്ദേഹം ചോദിച്ചു. ആരാധനാലയങ്ങളുടെ എഫ്‍സിആർഎ ലൈസൻസ് പോലും റദ്ദാക്കുകയാണ്. പ്രധാനമന്ത്രി കേരളത്തിലേക്ക് വരുമ്പോൾ അതിന് കൂടി മറുപടി പറയണം. എൻട്രൻസ് പരീക്ഷ ഈസ്റ്റർ ദിനത്തിൽ പോലും നടത്തുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും പൂഞ്ഞാറിലെയും സ്ഥാനാർത്ഥികൾ ഇതിന് മറുപടി പറയണം. അനാവശ്യ സംസാരത്തേക്കാൾ വലുത് പ്രവൃത്തിയാണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് മാധ്യമങ്ങളിൽ നിന്ന് മാറി നിൽക്കുന്നത്. ജനങ്ങളുമായി എന്നും അടുത്തു നിൽക്കുന്ന നേതാവാണ് താൻ. ചെയ്യാൻ പറ്റുന്ന കാര്യമേ പറയാറുള്ളൂ എന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിപിഎം - എസ്ഡിപിഐ ബന്ധമെന്ന ആരോപണം കനഗോലു ക്യാപ്സ്യൂൾ: എം എ ബേബി
'തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ല'; സിപിഎം-എസ്‌ഡിപിഐ ഡീൽ ആരോപണം നുണയെന്നും മുഖ്യമന്ത്രി