രാജ്യസഭാ സീറ്റിൽ മത്സരിക്കുമോ? 'തീരുമാനിക്കേണ്ടത് പാർട്ടി', സാധ്യത തള്ളാതെ ജോസ്  കെ മാണി

Published : Oct 31, 2021, 04:40 PM ISTUpdated : Oct 31, 2021, 04:45 PM IST
രാജ്യസഭാ സീറ്റിൽ മത്സരിക്കുമോ?  'തീരുമാനിക്കേണ്ടത് പാർട്ടി', സാധ്യത തള്ളാതെ ജോസ്  കെ മാണി

Synopsis

എൽ ഡി എഫിൽ ചർച്ച ചെയ്ത് ഉചിതമായ സമയത്ത് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് ഇടത് മുന്നണി കേരള കോൺഗ്രസിന് തന്നെ നൽകിയേക്കും. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന്റേതാണെന്ന് ചെയർമാൻ ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. എൽ ഡി എഫിൽ ചർച്ച ചെയ്ത് ഉചിതമായ സമയത്ത് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. മത്സരിക്കാനുള്ള സാധ്യത തള്ളാതിരുന്ന ജോസ്, പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നാണ് പ്രതികരിച്ചത്.

യുഡിഎഫിലായിരിക്കെ രാജ്യസഭാ സീറ്റ് ഇടഞ്ഞ് നിൽക്കുന്ന കേരളാ കോൺഗ്രസ് വിഭാഗത്തിന് നൽകിയത് കോൺഗ്രസ്സിലും മുന്നണിയിലും വലിയ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് കേരള കോൺഗ്രസ് മുന്നണി വിട്ടതോടെയാണ് ജോസ് കെ മാണി രാജിവെച്ചത്.

സീറ്റ് ജോസ് വിഭാഗത്തിന് തന്നെ എൽഡിഎഫ് നൽകുമെന്നും, സംസ്ഥാന രാഷ്ട്രീയത്തിൽ കേന്ദ്രീകരിച്ചതിനാൽ ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കാനിടയില്ലെന്നായിരുന്നു പാർട്ടിക്കുള്ളിൽ നിന്നുള്ള പ്രതികരണമെങ്കിലും ജോസ് കെ മാണി ഇക്കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല. 

യുഡിഎഫ് മുന്നണി വിട്ടതോടെ ജോസ് കെ മാണി രാജിവെച്ച രാജ്യസഭാ സീറ്റിൽ നവംബർ 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി 16 ആണ്. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടത് കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ