ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ ധന്യ പദവിയിൽ, പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

Published : Dec 18, 2025, 08:22 PM IST
Joseph Panjikaran has been beatified by Pope Leo XIV

Synopsis

ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

തിരുവനന്തപുരം: ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇറ്റലിയിൽ നേപ്പിൾസല്‍ നിന്നുള്ള ഫ്രാൻസിസ്കൻ സന്യാസ വൈദികൻ ബെരാർദോ അത്തൊണ്ണയെയും, ഡൊമെനിക്ക കാതറീനയെയും ഇദ്ദേഹത്തോടൊപ്പം സഭ ധന്യരായി ഉയർത്തിയിട്ടുണ്ട്. സിറോ മലബാർ സഭയിലെ പ്രധാന വ്യക്തിത്വമായിരുന്നു മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരൻ. സെൻ്റ് ജോസഫിൻ്റെ മെഡിക്കൽ സിസ്റ്റേഴ്‌സ് എന്ന പേരില്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനായി സന്യാസ സമൂഹത്തിന് രൂപം നല്‍കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രാർത്ഥനയും പ്രായോഗിക പ്രവർത്തനങ്ങളും സമന്വയിപ്പിച്ച, സമർപ്പിത ജീവിതമായിരുന്നു മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരന്‍റേത്.

1918 ഡിസംബർ 21 നാണ് ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരൻ വൈദികനായി സ്ഥാനമേല്‍ക്കുന്നത്. ആദ്യകാലത്ത് അധ്യാപകനയി പ്രവർത്തിച്ചുണ്ട്. പിന്നീട് അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയില്‍ പ്രവർത്തിക്കുന്നതിനായി അധ്യാപനം അവസാനിപ്പിച്ചു. 1925 ൽ റോമിൽ നടന്ന ഇന്‍റർനാഷണൽ മിഷൻ എക്സിബിഷനിൽ സിറോമലബാർ സഭയുടെ പ്രതിനിധിയായി വത്തിക്കാനിൽ പ്രവർത്തിച്ചു. പിന്നീട് റോമിൽ നിന്ന് ഫിലോസഫി, തിയോളജി, കാനൻ ലോ എന്നീ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടി തിരിച്ചെത്തി. വീണ്ടും സാമൂഹിക പ്രവർത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുടർന്ന് എറണാകുളം അതിരൂപതയുടെ കിഴക്കൻ മലയോരപ്രദേശങ്ങളിൽ കോതമംഗലം കേന്ദ്രീകരിച്ച് സജീവമായി സാമൂഹിക പ്രവർത്തനം തുടർന്നു. പിന്നീട് 1949 നവംബർ 4 -ന് ജോസഫ് പഞ്ഞിക്കാരൻ  നിര്യാതനായി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ലാത്തി എടുത്ത് നടുപിളര്‍ക്കെ അടിച്ചു, മരവിച്ചുപോയി'; എസ്എച്ച്ഒ പ്രതാപചന്ദ്രൻ പണ്ടും അടി മെഷീൻ, 2023ൽ ക്രൂരമര്‍ദനത്തിനിരയായത് സ്വിഗ്ഗി ജീവനക്കാരൻ
വാര്‍ത്തകൾ വിലക്കാൻ നൽകിയ ഹര്‍ജി പിൻവലിക്കാൻ അപേക്ഷ നൽകി റിപ്പോര്‍ട്ടര്‍ ടിവി, നടപടി ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യങ്ങൾക്കെതിരായ ഹര്‍ജിയിൽ