മുണ്ടക്കൈയിൽ ബന്ധുവീട്ടിൽ വിരുന്ന് പോയി, രാത്രി 12 മണിക്ക് അമ്മയെ വിളിച്ചു; ജസ്റ്റിനെ കാണാനില്ല

Published : Jul 30, 2024, 08:54 PM IST
മുണ്ടക്കൈയിൽ ബന്ധുവീട്ടിൽ വിരുന്ന് പോയി, രാത്രി 12 മണിക്ക് അമ്മയെ വിളിച്ചു; ജസ്റ്റിനെ കാണാനില്ല

Synopsis

ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയ ബന്ധുവിനൊപ്പമാണ് ജസ്റ്റിൻ വയനാട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാത്രി 12 മണി വരെ അമ്മ ജസ്റ്റിനുമായി സംസാരിച്ചിരുന്നു

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ പാലക്കാട്ടുകാരനും ഉൾപ്പെട്ടതായി സംശയിക്കുന്നതായി ബന്ധുക്കൾ. മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പോത്തുണ്ടി സ്വദേശി സെബാസ്റ്റ്യന്റെ മകൻ 26 കാരൻ ജസ്റ്റിൻ തോമസിനെ ആണ് മുണ്ടക്കൈയിൽ വെച്ച് കാണാതായത്.  കഴിഞ്ഞ ദിവസം മുണ്ടക്കൈയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്ന് പോയതാണ് ജസ്റ്റിൻ. കോയമ്പത്തൂരിൽ മെക്കാനിക്കൽ വിദ്യാർത്ഥിയാണ് ജസ്റ്റിൻ. ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയ ബന്ധുവിനൊപ്പമാണ് ജസ്റ്റിൻ വയനാട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാത്രി 12 മണി വരെ അമ്മ ജസ്റ്റിനുമായി സംസാരിച്ചിരുന്നു. ദുരന്ത വിവരമറിഞ്ഞ് ജസ്റ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ലെന്ന് വീട്ടുകാർ പറയുന്നു. മുണ്ടക്കൈ എൽ പി സ്കൂളിന് സമീപത്താണ് ബന്ധുവിന്റെ വീട്. ബന്ധുക്കൾ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി