ഉന്നതി സ്‌കോളര്‍ഷിപ്പ്:  അഞ്ച് വിദ്യാര്‍ഥികള്‍ കൂടി വിദേശത്തേക്ക്

Published : Jan 25, 2024, 07:04 PM IST
ഉന്നതി സ്‌കോളര്‍ഷിപ്പ്:  അഞ്ച് വിദ്യാര്‍ഥികള്‍ കൂടി വിദേശത്തേക്ക്

Synopsis

550 തോളം വിദ്യാര്‍ഥികള്‍ രണ്ടര വര്‍ഷത്തിനിടെ വിദേശത്ത് ഉന്നതി സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ പോയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: ഉന്നതി സ്‌കോളര്‍ഷിപ്പില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഞ്ച് വിദ്യാര്‍ഥികള്‍ കൂടി വിദേശത്തേക്ക് പോവുകയാണെന്നും അവര്‍ക്കുള്ള വിസ പകര്‍പ്പുകള്‍ കൈമാറിയെന്നും മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ഇവര്‍ക്ക് വിദേശ പഠനത്തിന് അവസരമൊരുക്കിയത്. ബ്രിട്ടനിലെ വിവിധ സര്‍വകലാശാലകളിലെ പി ജി കോഴ്‌സുകള്‍ക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. ജനുവരി 28ന് യാത്ര തിരിക്കും. നിയമസഭ ഓഫീസിലെത്തിയ വിദ്യാര്‍ഥികളുമായി സംസാരിച്ചു. വിദേശ പഠനത്തില്‍ നിന്നു കിട്ടുന്ന അവസരങ്ങള്‍ നാടിന് പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു. 550 തോളം വിദ്യാര്‍ഥികള്‍ രണ്ടര വര്‍ഷത്തിനിടെ വിദേശത്ത് ഉന്നതി സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ പോയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

സമര്‍ത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പോയി ബിരുദാനന്തര തലത്തിലുള്ള കോഴ്സുകള്‍ പഠിക്കുന്നതിനതിന് നല്‍കുന്നതാണ് ഉന്നതി സ്‌കോളര്‍ഷിപ്പ്. പട്ടിക വര്‍ഗ, പട്ടികജാതി വികസന വകുപ്പുകള്‍ Overseas Development and Employment Promotion Consultants ന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ പരമാവധി 25 ലക്ഷം രൂപ. യോഗ്യത 55% മാര്‍ക്കില്‍ കുറയാതെയുള്ള അംഗീകൃത ബിരുദമാണ്. പ്രായപരിധി 35 വയസില്‍ താഴെ. 

സമരത്തിനിടെ അറസ്റ്റ് നീക്കം: ഓടി രക്ഷപ്പെടാൻ ശ്രമിച്ച എബിവിപി പ്രവർത്തകയുടെ മുടിയിൽ പിടിച്ച് വീഴ്ത്തി പൊലീസ് 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ല, സിപിഎം കണക്ക് പുറത്തുവിടണം, ഫണ്ടിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കും': വി കുഞ്ഞികൃഷ്ണൻ
കുത്തിയത് 17 തവണ, പള്ളിപ്പുറം അമ്പിളി കൊലപാതക കേസിൽ ഭര്‍ത്താവ് രാജേഷ്‍ കുമാറിന് ഇരട്ട ജീവപര്യന്തം