കെ സുധാകരന്റെ അറസ്റ്റ്: കടുപ്പിച്ച് കോൺഗ്രസ്; ഇന്ന് കരിദിനം, പന്തം കൊളുത്തി പ്രകടനം, സെക്രട്ടറിയേറ്റ് മാർച്ച്

Published : Jun 24, 2023, 09:21 AM IST
കെ സുധാകരന്റെ അറസ്റ്റ്: കടുപ്പിച്ച് കോൺഗ്രസ്; ഇന്ന് കരിദിനം, പന്തം കൊളുത്തി പ്രകടനം, സെക്രട്ടറിയേറ്റ് മാർച്ച്

Synopsis

പ്രതിഷേധ പ്രകടനങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ ആവശ്യപ്പെട്ടു

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കും. ബൂത്ത് തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടക്കും. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. വിഷയത്തിൽ നേതാക്കളുടെ പ്രതികരണങ്ങളും ഇന്നുണ്ടാവും. 

പ്രതിഷേധ പ്രകടനങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കെ സുധാകരന്‍റെ അറസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വിമർശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. പാറ്റ്നയില്‍ പ്രതിപക്ഷ സഖ്യ ചർച്ചയുണ്ടായ ദിവസം തന്നെ കെപിസിസി പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തത് ബി ജെ പിയെ സുഖിപ്പിക്കാനെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രതികാര രാഷ്ട്രീയം സിപിഎമ്മിനെ നാശത്തിലേക്ക് നയിക്കുമെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

Read More: 'കടല്‍ കയറി വന്നവനാണ്, കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ട'; ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി കെ സുധാകരന്‍

ദേശീയ തലത്തില്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുമ്പോൾ മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും കുറ്റപ്പെടുത്തി. സിപിഎമ്മിന്‍റെ തെറ്റായ നടപടികള്‍ക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നല്‍കുമെന്നും എഐസിസിയും ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചിരുന്നു.

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഏഴ് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിൽ സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. താൻ നിരപരാധിയാണെന്ന് സുധാകരൻ ആവർത്തിച്ചു. 25ലക്ഷത്തിന്‍റെ സാമ്പത്തിക തട്ടിപ്പിൽ പരാതിക്കാർ പണം കൈമാറിയ 2018 നവംബർ 22 ഉച്ചക്ക് രണ്ട് മണിക്ക് മോൻസന്‍റെ വീട്ടിൽ കെ സുധാകരന്‍റെ സാന്നിദ്ധ്യം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ പിടിവള്ളി. ചികിത്സക്ക് അന്നേ ദിവസം മോൻസനെ കണ്ടു എന്ന് കെ.സുധാകരൻ സമ്മതിച്ചു.

Read More: ​​​​​​​'തന്‍റെ പേര് പറഞ്ഞാൽ വംശം ഇല്ലാതാക്കും' മോന്‍സന്‍ കേസില്‍ കെ.സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് അനൂപ് അഹമ്മദ്

2018 ജൂണ്‍ മാസം മുതൽ സുധാകരൻ എംപി ആകുന്നത് വരെ 12 തവണ മോൻസന്‍റെ വീട്ടിൽ എത്തിയതിന്‍റെ തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ഉള്ളത്. പരാതിക്കാരിൽ നിന്നും മോൻസൻ വാങ്ങിയ 25 ലക്ഷത്തിൽ 10 ലക്ഷം രൂപ സുധാകരന് അന്ന് തന്നെ കൈമാറിയെന്ന മോൻസന്‍റെ ജീവനക്കാരുടെ 164 മൊഴിയും നിർണ്ണായകമാണ്. മൊഴിക്കപ്പുറം ഈ പണം സുധാകരൻ വാങ്ങിയതിന്‍റെ ദൃശ്യങ്ങളോ മറ്റ് തെളിവുകളോ നിലവിൽ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടില്ല. പണം എവിടെയൊക്കെ ചിലവഴിച്ചു എന്ന് കണ്ടെത്തുകയും വെല്ലുവിളിയാണ്. അനൂപ് അഹമ്മദ്, ഷമീർ, യാക്കൂബ്, സലീം, സിദ്ദിക്ക് എന്നിവരെ വഞ്ചിച്ച് 25 ലക്ഷം തട്ടിയ കേസിൽ മോൻസൻ ഒന്നാംപ്രതിയും കെ സുധാകരൻ രണ്ടാം പ്രതിയുമാണ്. ഐജി ജി ലക്ഷ്മണയും, മുൻ ഡിഐജി സുരേന്ദ്രനും കേസിൽ പ്രതികളാണ്.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി