'എൻഡോസൾഫാൻ ഇരകളുടെ മരണം സർക്കാർ സ്പോൺസേഡ്'; വിമർശനവുമായി കെ സുധാകരൻ

Published : May 31, 2022, 07:28 AM ISTUpdated : May 31, 2022, 07:29 AM IST
'എൻഡോസൾഫാൻ ഇരകളുടെ മരണം സർക്കാർ സ്പോൺസേഡ്'; വിമർശനവുമായി കെ സുധാകരൻ

Synopsis

ഇരുവരുടെയും മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡാണ്. അതിന്‍റെ പാപക്കറ എത്ര കഴുകിയാലും പിണറായി സര്‍ക്കാരിനെ വിട്ടുപോകില്ല.

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം സർക്കാർ സ്പോൺസേഡ് സംഭവമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എൻഡോസൾഫാൻ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതില്‍  സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍‍ഡോസള്‍ഫാന്‍ ഇരയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. 28 വയസായ  മകളെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെറ്റമ്മക്ക് ഇത്തരമൊരു സാഹസം ചെയ്യേണ്ടിവന്നത്. ഇരുവരുടെയും മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡാണ്. അതിന്‍റെ പാപക്കറ എത്ര കഴുകിയാലും പിണറായി സര്‍ക്കാരിനെ വിട്ടുപോകില്ല. കാസർകോട്ടേക്ക് സിൽവർ ലൈൻ ഉണ്ടാക്കുവാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി എന്‍‍ഡോസള്‍ഫാന്‍ ഇരകളുടെ വേദന കണാതെ പോയത് ക്രൂരമാണെന്നും സുധാകരൻ പറഞ്ഞു. 
 
6287  എൻഡോസൾഫാൻ ഇരകൾക്കു 5 ലക്ഷം  രൂപ  വെച്ച് നൽകാൻ സുപ്രീം കോടതി രണ്ടു പ്രാവശ്യം  നിർദേശിച്ചിട്ടും സംസഥാന സർക്കാർ ഉചിതമായ നടപടിയെടുത്തില്ല. കോടതി ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ 200 കോടി സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ചുവപ്പ് നാടയില്‍ കുരുങ്ങി നഷ്ടപരിഹാര വിതരണം മന്ദഗതിയിലായി. എൻഡോസൾഫാൻ ഇരകളുടെ ജീവിതം വെച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുത്. ലിസ്റ്റിലുള്ള മുഴുവൻ പേർക്കും അർഹതപ്പെട്ട  സഹായം അടിയന്തിരമായി നല്‍കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ നാം കാണേണ്ടിവരുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും