'ഗവർണർ സർക്കാരിനെതിരെയും, സർക്കാർ ഗവർണര്‍ക്കെതിരെയും പോരാടുന്നു,ജനാധിപത്യത്തിന്‍റെ സങ്കടകരമായ സംഭവവികാസം'

Published : Nov 02, 2023, 11:25 AM IST
'ഗവർണർ സർക്കാരിനെതിരെയും, സർക്കാർ ഗവർണര്‍ക്കെതിരെയും പോരാടുന്നു,ജനാധിപത്യത്തിന്‍റെ  സങ്കടകരമായ സംഭവവികാസം'

Synopsis

ഗവർണർക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയിൽ പോയത് തെറ്റെന്ന് എന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ .ഗവർണറും സർക്കാരും കോൺഗ്രസ്സിന് ഒരു പോലെയാണ്. അസാധാരണ സംഭവമാണിത്

പത്തനംതിട്ട: ഗവർണർക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയിൽ പോയത് തെറ്റെന്ന് എന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ .ഗവർണറും സർക്കാരും കോൺഗ്രസ്സിന് ഒരു പോലെയാണ്. അസാധാരണ സംഭവമാണിത്.കേരളത്തിൽ ഒരുപക്ഷേ ഇത് ആദ്യമാണ്.ഗവർണർ സർക്കാരിനെതിരെയും ,  സർക്കാർ ഗവർണര്‍ക്കെതിരെയും നടത്തുന്ന ഈ പോരാട്ടം ജനാധിപത്യത്തിന്‍റെ  സങ്കടകരമായ സംഭവ വികാസമായാണ് കോൺഗ്രസ് കാണുന്നത്. കേരളത്തിലെ ദുരന്തമാണ് പിണറായി വിജയൻ.ഇത്ര അൽപനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല.കേരളിയത്തിൻറെ  പേരിൽ നടക്കുന്നത് പച്ചയായ ധൂർത്തെന്നും കെ സുധാകരൻ പറഞ്ഞു

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളം സുപ്രീം കോടതിയിൽ : ഗവർണർക്ക് എതിരെ ഹർജി സമർപ്പിച്ചത്.8 ബില്ലുകൾ ഒപ്പിടാത്തതിനെതിരെയാണ് ഹർജി.ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടാൻ ആകില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു.കേരളവും, ടി പി രാമകൃഷ്ണൻ എം എൽ എ യുമാണ് ഹർജിക്കാർ. കേന്ദ്രത്തെയും എതിർകക്ഷിയാക്കിയാണ് ഹർജി.ഗവർണർ സംസ്ഥാനത്തെ ജനങ്ങളോട് കാണിക്കുന്നത് കടുത്ത അനീതിയാണ്. ഭരണഘടന അട്ടിമറിയാണ് നടത്തുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഗവർണർക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ