കണ്ണൂരിലെ സാധ്യതകൾക്ക് തിരിച്ചടിയാവും; കെ സുധാകരന്റെ നിലപാടിൽ കണ്ണൂരിലും കടുത്ത അതൃപ്തി, കെപിസിസിയെ സമീപിച്ചു

Published : Mar 14, 2026, 11:41 AM IST
k sudhakaran

Synopsis

ജില്ലയിലെ സാധ്യതകൾക്ക് മങ്ങലേൽക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കെപിസിസിയെ സമീപിച്ചിരിക്കുകയാണ് നേതാക്കൾ. ഇന്നലെയാണ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞ സുധാകരൻ ദില്ലിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

കണ്ണൂർ: കെ സുധാകരന്റെ നിലപാടിൽ കണ്ണൂരിലെ ജില്ലാ നേതാക്കൾക്ക് അതൃപ്തി. ജില്ലയിലെ സാധ്യതകൾക്ക് മങ്ങലേൽക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കെപിസിസിയെ സമീപിച്ചിരിക്കുകയാണ് നേതാക്കൾ. ഇന്നലെയാണ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞ സുധാകരൻ ദില്ലിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ വളരെ വൈകാരികമായ കുറിപ്പും ഫേസ്ബുക്കിലിട്ടു. എന്നാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.

അതിനിടെ, കെ സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ദീപാ ദാസ് മുൻഷി രം​ഗത്തെത്തി. എംപിമാർ മത്സരിക്കുന്നതിൽ ഇതുവരെ പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹത്തിന് മത്സര സന്നദ്ധത അറിയിക്കാനുള്ള അവകാശമുണ്ടെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. നിലവിൽ ഹൈക്കമാന്റുമായി ചർച്ചകളൊന്നും നടക്കുന്നില്ല. കണ്ണൂരിന് മാത്രമല്ല കേരളത്തിൻറെ ആകെ കരുത്തുറ്റ നേതാവാണ് അദ്ദേഹമെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

അതേസമയം, കണ്ണൂർ സീറ്റിൽ അയയാതെ തുടരുകയാണ് കെ സുധാകരൻ. താൻ മത്സരിച്ചാൽ ജില്ലയിലുടനീളം ഗുണം ചെയ്യുമെന്നാണ് സുധാകരൻ്റെ വാദം. തിങ്കളാഴ്ച രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് ആവർത്തിക്കും. എന്നാൽ അനുനയചർച്ച തുടരുകയാണ് കോൺഗ്രസ്. നിർണായക തെരഞ്ഞെടുപ്പ് സമിതി മറ്റന്നാൾ നടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കടുപ്പിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം; സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങില്ല, എംപിമാര്‍ മത്സരിക്കേണ്ട
കോന്നി മെഡിക്കൽ കോളേജ് വിവാദം: സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു