'ചിന്തയെക്കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സുഹൃത്തുക്കളും വിളിച്ചുപറഞ്ഞു'; പരാമര്‍ശത്തിലുറച്ച് കെ സുരേന്ദ്രന്‍

Published : Feb 10, 2023, 03:24 PM ISTUpdated : Feb 10, 2023, 04:10 PM IST
'ചിന്തയെക്കുറിച്ച്  പറഞ്ഞത് നന്നായെന്ന് പല സുഹൃത്തുക്കളും വിളിച്ചുപറഞ്ഞു'; പരാമര്‍ശത്തിലുറച്ച് കെ സുരേന്ദ്രന്‍

Synopsis

ചിന്താ ജെറോമിനെതിരായ കെ സുരേന്ദ്രന്‍റെ പ്രസ്താവനയിൽ ബിജെപിയിൽ എതിർപ്പ്. ഒരു വ്യക്തിയുടെ സംസ്ക്കാരം പ്രകടമാകുന്നത് ഭാഷയിൽ ആണെന്ന് ബിജെപി നേതാവ് പി ആർ ശിവശങ്കരന്‍റെ വിമർശനം.

കോഴിക്കോട്; ചിന്ത ജെറോമിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ  പ്രതികരണം. ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. എന്തു പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്നും ആരോപിച്ചിരുന്നു. 

കോഴിക്കോട് കലക്ടറേറ്റിലേക്ക് ഇന്നലെ നടന്ന മാര്‍ച്ചിൽ സംസാരിക്കുമ്പോഴായിരുന്നു സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം. ഈ പരാമ‍ര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്‍ററിയെന്നും സുരേന്ദ്രൻ കലക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു സാധാരണ ജനത്തിന്‍റെ  പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു.

 

അതേ സമയം ചിന്താജെറോമിനെതിരായ കെ സുരേന്ദ്രന്‍റെ  പ്രസ്താവനയിൽ ബിജെപിയിൽ എതിർപ്പ്. ഒരു വ്യക്തിയുടെ സംസ്ക്കാരം പ്രകടമാകുന്നത് ഭാഷയിൽ ആണെന്നാണ് ബിജെപി നേതാവ് പി ആർ ശിവശങ്കരന്‍റെ  വിമർശനം. സ്ത്രീകൾ ആയ എതിരാളികളെ വിമർശിക്കുമ്പോൾ മാന്യതയുടെ അതിര് വിടരുതെന്നും ശിവശങ്കരൻ  ഫേസ്ബുക്കിൽ കുറിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ