
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൃശൂർ പൂരത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പൂരത്തിനായി ഏതാനും മണിക്കൂറുകൾ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമുള്ളത്. എന്നിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വിശ്വാസികളെ വെല്ലുവിളിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണം. ശബരിമല വിഷയത്തിന്‍റെ തുടർച്ചയാണ് തൃശൂർ പൂരത്തിലെ വിലക്കെന്ന് സംശയിക്കുന്നതായും കെ സുരേന്ദ്രൻ പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ തയ്യാറാകണം. പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ മന്ത്രി വി എസ് സുനിൽകുമാറിന് ബാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ നിലപാടല്ല മന്ത്രി ഇപ്പോൾ പറയുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam