'വിഡി സതീശനോട്', കള്ളം പറഞ്ഞതിന് രാജിവെച്ച കരുണാകരന്‍റെ ചരിത്രം ഓർമിപ്പിച്ച് കെ യു ജനീഷ് കുമാർ

Published : Jun 26, 2026, 10:49 AM IST
k u jeneesh kumar accuses vd satheesan of misleading kerala assembly

Synopsis

നിയമസഭയോട് കള്ളം പറയരുത്, സഭാചട്ടങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി വിഡി സതീശനോട് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ

തിരുവനന്തപുരം: നിയമസഭയോട് കള്ളം പറയരുത്, സഭാചട്ടങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി വിഡി സതീശനോട് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. ഫേസ് ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്‍റെ വിമർശനം. ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകില്ലെന്ന് അങ്ങ് വ്യക്തമാക്കുന്ന വീഡിയോ ഞാൻ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നെന്നും എന്നാൽ നിയമസഭയിൽ ഇതിന് വിരുദ്ധമായി, അവധിയുടെ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നാണ് അങ്ങ് മറുപടി നൽകിയത്. ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാടുകൾ സ്വീകരിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് സഭാചട്ടങ്ങളുടെയും പൊതുമര്യാദകളുടെയും കടുത്ത ലംഘനമാണ്. അന്തിമമായി തീരുമാനമെടുത്ത ഒരു കാര്യത്തിൽ സഭയോട് കള്ളം പറയുന്ന ഇത്തരം നിലപാടുകൾ ജനാധിപത്യത്തോടും നിയമസഭയോടും കാണിക്കുന്ന വലിയ അനാദരവാണെന്ന് പൊതുജനം വിലയിരുത്തുന്നു എന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റില്‍ പറയുന്നതിങ്ങനെ

'വ്യക്തമായ ചോദ്യത്തിന് രണ്ട് തരം വ്യത്യസ്ത മറുപടികൾ സഭാതലത്തിൽ വന്ന സാഹചര്യത്തിൽ മൂലം വളളംകളിയുടെ പ്രദേശിക അവധി സംബന്ധിച്ച് സർക്കാരിന്‍റെ യഥാർത്ഥ മറുപടി എന്താണ് എന്ന് അറിയാൻ സഭാ സാമാജികൻ എന്ന നിലയിൽ എനിക്ക് ആഗ്രഹം ഉണ്ട്. ​നിയമസഭയോട് കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരിത്രവും, പാർലമെന്‍റിന്‍റെ അവകാശങ്ങൾ തടസ്സപ്പെടുത്തിയതിന് എം.പി. സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 1978 ലെ അനുഭവവും അങ്ങ് ഓർക്കുന്നത് നന്നായിരിക്കും. അധികാരദുർവിനിയോഗത്തിന്റെയും ജനവഞ്ചനയുടെയും ക്ലാസിക് ഉദാഹരണങ്ങളായ ഈ ചരിത്ര സംഭവങ്ങൾ മഹാഭൂരിപക്ഷത്തിന്റെ കരുത്തിൽ ഭരിക്കുന്ന മുഖ്യമന്ത്രി ആവർത്തിച്ചു പഠിക്കേണ്ടതുണ്ട്. മറ്റെവിടെ കളവ് പറഞ്ഞാലും നിയമസഭയോട് അങ്ങ് കള്ളം പറയരുതെന്നും, ജനപ്രതിനിധികളെയും ജനങ്ങളെയും വഞ്ചിക്കുന്നവർക്ക് സഭയിലെ 'ഓൺ' ആയിരിക്കുന്ന മൈക്കുകൾ എന്നും ഒരു തടസ്സമായിരിക്കുമെന്നും ഞാൻ ഓർമ്മിപ്പിക്കുന്നു.

​എത്രയൊക്കെ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും ഉള്ളിലിരുപ്പുകൾ എന്നെങ്കിലും പുറത്തുചാടുമെന്ന് ഉറപ്പുള്ളവർക്ക് ഇത്തരം ഇരട്ടമുഖങ്ങൾ ചേരില്ല. അത്തരം സന്ദർഭങ്ങളിൽ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന 'പൂക്കി ചിരി' സ്വയം ഒരു ബാധ്യതയായി മാറിത്തീരും. രാഷ്ട്രീയത്തിൽ പുലർത്തേണ്ട ഏറ്റവും കുറഞ്ഞ മര്യാദകളിലൊന്ന് ജനങ്ങളോടും സഭയോടും സത്യസന്ധത പുലർത്തുക എന്നതാണെന്നും, കളവ് പറയാതിരിക്കുന്നതുതന്നെ വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണെന്നും അങ്ങയെ ഞാൻ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി; മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
കീം പ്രവേശന പരീക്ഷ ഫലപ്രഖ്യാപനം നാളെ; മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും