പിഎഫ് ബോണ്ട് വിവാദം: അയ്യപ്പനെ സ്ഥാപിത താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നെന്ന് കടകംപള്ളി

Published : May 06, 2019, 05:42 PM ISTUpdated : May 06, 2019, 05:57 PM IST
പിഎഫ് ബോണ്ട് വിവാദം: അയ്യപ്പനെ സ്ഥാപിത താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നെന്ന് കടകംപള്ളി

Synopsis

ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ ഹൈക്കോടതിയില്‍  സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

തിരുവനന്തപുരം: അയ്യപ്പനെ സ്ഥാപിത താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ ഹൈക്കോടതിയില്‍  സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തോടുളള്ള പ്രതികരണമായാണ് മന്ത്രി ഇങ്ങനെ  പറഞ്ഞത്. പിഎഫ് ഫണ്ടിലെ 150 കോടി  ധനലക്ഷ്മി ബാങ്കിലെ ബോണ്ടില്‍ നിക്ഷേപിച്ചതില്‍ തെറ്റില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

ജീവനക്കാരുടെ പിഎഫ് തുക കടപ്പത്രത്തിൽ നിക്ഷേപിച്ചത് പ്രതിസന്ധി അയ്യപ്പൻ മുൻകൂട്ടി കണ്ടതുകൊണ്ടെന്ന സത്യവാങ്മൂലം തെറ്റെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ നേരത്തേ പ്രതികരിച്ചിരുന്നു. പ്രളയവും സ്ത്രീപ്രവേശനവും അയ്യപ്പൻ നേരത്തേ അറിഞ്ഞെന്ന് സത്യവാങ്മൂലത്തിൽ പരാമർശം നടത്തിയത് തെറ്റാണ്. ഇങ്ങനെയൊരു വിചിത്രവാദം സത്യവാങ്മൂലത്തിൽ എഴുതിയ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും. ഇപ്പോഴുള്ള പരാമർശങ്ങൾ തിരുത്തി പുതിയ സത്യവാങ്മൂലം നൽകുമെന്നും പദ്മകുമാർ വ്യക്തമാക്കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി, കൂടുതൽ അറസ്റ്റിന് സാധ്യത
സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി, തിരുനാവായ മഹാമാഘ മഹോത്സവത്തിനുള്ള താൽക്കാലിക പാലം നിർമ്മാണത്തിനുള്ള സ്റ്റോപ്പ് മെമ്മോയിൽ നിലപാടെന്ത്?