കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അജ്മലിനെ കോടതിയിൽ ഹാജരാക്കി

Published : Jul 14, 2021, 12:00 PM ISTUpdated : Jul 14, 2021, 12:06 PM IST
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അജ്മലിനെ കോടതിയിൽ ഹാജരാക്കി

Synopsis

മുഹമ്മദ് എന്ന പേരിൽ ഒന്നാം പ്രതി ഷഫീക്കുമായി ബന്ധപ്പെട്ടിരുന്നത് അജ്മൽ ആണെന്നാണ് കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വിദേശത്തുള്ള സലീമിനെ ഷെഫീഖിന് പരിചയപ്പെടുത്തിയതും അജ്മലാണെന്നും കസ്റ്റംസ് പറയുന്നു.

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അജ്മലിനെ കോടതിയിൽ ഹാജരാക്കി. മുഹമ്മദ് എന്ന പേരിൽ ഒന്നാം പ്രതി ഷഫീക്കുമായി ബന്ധപ്പെട്ടിരുന്നത് അജ്മൽ ആണെന്നാണ് കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വിദേശത്തുള്ള സലീമിനെ ഷെഫീഖിന് പരിചയപ്പെടുത്തിയതും അജ്മലാണെന്നും കസ്റ്റംസ് പറയുന്നു. അജ്മൽ അന്വേഷണവുമായി സഹകരിച്ചുവെന്നും നിരവധി കാര്യങ്ങൾ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. 

വിദേശത്തുള്ള മുഖ്യപ്രതി സലീമിനെ കേരളത്തിൽ എത്തിക്കാൻ കസ്റ്റംസ് നടപടി തുടങ്ങിയിട്ടുണ്ട്. മുഹമ്മദ്‌ ഷഫീക്കിന് സ്വർണം ഏർപ്പെടുത്തി നൽകിയത് സലിമാണെന്നും കസ്റ്റംസ് പറയുന്നു. 

അർജുൻ ആയങ്കിയുടെ കൂട്ടാളിയായ അജ്മലിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി പരിസരത്ത് നിന്നാണ് അജ്മലിനെയും സുഹൃത്ത് ആഷികിനെയും കസ്റ്റഡിയിൽ എടുത്തത്. സുഹൃത്തിന് സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നു കണ്ടു വിട്ടയക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ ആർ ജയാനന്ദന്റെ സ്ഥാനാർത്ഥിത്വം: എതിർപ്പുമായി ഡിവൈഎഫ്ഐ; ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം
മതിയായ സുരക്ഷ ഒരുക്കാതിരുന്നത് അപകടത്തിന് കാരണം, തൊട്ടു പിന്നിൽ അടുപ്പ് വെക്കരുതെന്ന കാര്യം പൊലീസുകാരോട് പറഞ്ഞു; വിജിഷയുടെ ഭർത്താവ്