
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നടപടിക്രമങ്ങള്‍ പാലിക്കാതെ ബിനാമികൾക്കടക്കം വായ്പ നൽകിയത് 52 പേർക്കെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. ഈ 52 ആളുകളിൽ നിന്ന് മാത്രം ബാങ്കിന് 215 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മുൻ മന്ത്രി എ സി മൊയ്തീൻ നിരവധി ബിനാമി ഇടപാടുകൾ നടത്തിയെന്ന് ഇ ഡി മുമ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം മൊയ്തീൻ്റെ ബന്ധുവെന്ന് ആരോപണമുയർന്ന ബിജു കരീം മാത്രം തട്ടിയത് 23.21 കോടി രൂപയാണെന്നും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ചേർത്തത് 52-ൽ 5 പേരെ മാത്രമായിരുന്നു. ബിനാമി ഇടപാടുകൾ സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടന്നിരുന്നില്ല. നേരത്തെ എ സി മൊയ്തീന്റെ രണ്ട് ബാങ്കുകളിൽ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചിരുന്നു. മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, എസി മൊയ്തീനിനെ ചോദ്യം ചെയ്യാനും ഇഡി നീക്കമിടുന്നുണ്ട്.
Read More: മൊയ്തീന്റെ ബെനാമികളെന്ന് ആരോപണം: 2 ബിസിനസുകാർക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് കിട്ടിയത് കോടികൾ
മുൻ മന്ത്രി എ സി മൊയ്തീന്റെ വിട്ടിലെ റെയ്ഡിന് ശേഷം മൊയ്തീന്റെ ബിനാമികൾ എന്ന് അരോപണം നേരിടുന്ന രണ്ട് പേരുടെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അനിൽ സേഠ്, സതീശൻ എന്നിവരുടെ വീട്ടിലായിരുന്നു ഇ ഡി റെയ്ഡ് നടത്തിയത്. ഇരുവരും എസി മൊയ്തീന്‍റെ ബെനാമികളാണെന്ന് മുൻ എം എൽ എ അനില്‍ അക്കര ആരോപിച്ചു. അഴിമതിയില്‍ ഉന്നത സിപിഎം നേതാക്കള്‍ക്കുള്ള പങ്കാളിത്തം ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നൊന്നായി ശേഖരിക്കുകയാണ് ഇഡി.
Read More: കോടികളുടെ ബിനാമി ലോൺ, ഉടമകളറിയാതെ ഭൂമി പണയപ്പെടുത്തി: എസി മൊയ്തീനെതിരെ കുരുക്ക് മുറുക്കി ഇഡി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam