പ്രളയ പുനരധിവാസം: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ കളക്ടറെ പിന്തുണച്ച് കവളപ്പാറ കോളനി നിവാസികള്‍

Published : Jan 12, 2020, 12:15 PM IST
പ്രളയ പുനരധിവാസം: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ കളക്ടറെ പിന്തുണച്ച് കവളപ്പാറ കോളനി നിവാസികള്‍

Synopsis

എടക്കര ചെമ്പൽകൊല്ലിയിൽ സ്വകാര്യ ബാങ്കിന്‍റെ സഹായത്തോടെ നിർമിക്കുന്ന 34 വീടുകൾ തങ്ങൾക്ക് വേണ്ടന്നും അവിടെ മുണ്ടരി ചളിക്കൽ കോളനിയിലുള്ളവരെ തന്നെ താമസിപ്പിക്കണമെന്നും കോളനിവാസികള്‍ കളക്ടറോട്

മലപ്പുറം: പ്രളയ പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മലപ്പുറം കളക്ടര്‍ ജാഫർ മലിക്കിന് പിന്തുണയുമായി കവളപ്പാറ കോളനി നിവാസികൾ. എടക്കര ചെമ്പൽകൊല്ലിയിൽ സ്വകാര്യ ബാങ്കിന്‍റെ സഹായത്തോടെ നിർമിക്കുന്ന 34 വീടുകൾ തങ്ങൾക്ക് വേണ്ടന്നും അവിടെ മുണ്ടരി ചളിക്കൽ കോളനിയിലുള്ളവരെ തന്നെ താമസിപ്പിക്കണമെന്നും ഇവർ കളക്ടറോട് ആവശ്യപ്പെട്ടു. പ്രളയത്തിൽ ദുരിതമുണ്ടായ കവളപ്പാറയെ പരിഗണിക്കാതെ കാര്യമായ നഷ്ടങ്ങളുണ്ടാകാത്ത മറ്റൊരു കോളനി നിവാസികൾക്ക് വീടു നൽകുന്നുവെന്ന് ആരോപിച്ചാണ് പി വി അൻവർ എംഎൽഎ കളക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 

എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് സമരത്തിൽ പങ്കെടുത്തവരുൾപ്പെടെ 11 കുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കളക്ടറെ കണ്ട് പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ പരാതിയില്ലെന്നറിയിച്ചു. ചളിക്കൽ കോളനി നിവാസികൾ തങ്ങളുടെ ബന്ധുക്കളാണെന്നും അവർക്കു വീടുനൽകുന്നതിൽ എതിർപ്പില്ലെന്നും കളവളപ്പാറ നിവാസികൾ പറഞ്ഞു. പോത്തുകല്ല് ആനക്കല്ലിൽ ജില്ലാ ഭരണകൂടം ഏറ്റെടുക്കാനൊരുങ്ങുന്ന ഭൂമിയിൽ താമസിക്കാൻ ഒരുക്കമാണെന്നും ഇവർ പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
'ഇക്കൊല്ലം മാറി'; എൽഡിഎഫിന്‍റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം