അനുനയം ഏറ്റില്ല, കെഇ പരിഭവിച്ചിറങ്ങി; ഒന്നരപതിറ്റാണ്ടിന് ശേഷം കെപിഎസിക്ക് പുതിയ അധ്യക്ഷൻ, ഇനി കാനം നയിക്കും

Published : Nov 10, 2022, 01:01 PM ISTUpdated : Nov 10, 2022, 03:06 PM IST
അനുനയം ഏറ്റില്ല, കെഇ പരിഭവിച്ചിറങ്ങി; ഒന്നരപതിറ്റാണ്ടിന് ശേഷം കെപിഎസിക്ക് പുതിയ അധ്യക്ഷൻ, ഇനി കാനം നയിക്കും

Synopsis

പി കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നാണ് പദവി ഇസ്മായിൽ ഏറ്റെടുത്തത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമിതിയിൽ മികച്ച പ്രവർത്തനങ്ങളിലൂടെ മിച്ച ബജറ്റിലേക്ക് എത്തിക്കാൻ കെ ഇ വഹിച്ച പങ്കിനെ പാർട്ടി കുറച്ച് കാണുന്നുമില്ല

തിരുവനന്തപുരം: സി പി ഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നാടക സമിതിയുടെ പ്രസിഡന്റ് സ്ഥാനം കെ ഇ ഇസ്മയിൽ രാജി വച്ചു. 75 വയസ്സെന്ന പ്രായപരിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സി പി ഐ സമ്മേളനത്തിൽ ദേശീയ നിവ്വാഹകസമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് കെ ഇ ഇസ്മയിൽ പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. കെ പി എ സിയുടെ നേതൃത്വത്തിൽ തുടരാൻ പ്രായപരിധി തടസമല്ലെന്ന് നേതാക്കൾ അനുനയത്തിന് ശ്രമിച്ചെങ്കിലും കെ ഇ വഴങ്ങിയില്ല. ഇതോടെ 15 വർഷം കെ ഇയുടെ കൈവശമിരുന്ന പ്രസിഡന്റ് കസേര കാനം ഏറ്റെടുത്തു.

പ്രായപരിധി തീരുമാനം ദേശീയ സംസ്ഥാന നേതൃത്വങ്ങളിൽ നിന്ന് ഒഴിവാക്കിയതിൽ കടുത്ത അതൃപ്തി കെ ഇ ഇസ്മയിലിനുണ്ട്. സംസ്ഥാന സമ്മേളന കാലത്ത് അടക്കം കാനം വിരുദ്ധ പക്ഷത്തിന് നേതൃത്വം നൽകിയും ഒരു ഘട്ടത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായേക്കുമെന്ന ചർച്ചകൾ സജീവമാക്കുന്നതിന് പോലും ബലം പകർന്നിരുന്നത് കെ ഇ ഇസ്മയിലിന്റെ നിലപാടുകളായിരുന്നു. പാർട്ടി ഘടകങ്ങളിൽ നിന്ന് ഒഴിവായ സാഹചര്യത്തിൽ ഇനി കെ പി എ സിയിൽ തുടരുക എന്ന ഔദാര്യത്തിന് തൽക്കാലമില്ലെന്നാണ് കെ ഇ നിലപാടെടുത്തത്.

ഭരണനഷ്ടം! എൽഡിഎഫ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്, ബിജെപി സീറ്റ് പിടിച്ചെടുത്ത് സിപിഎം; എറണാകുളത്ത് ആവേശം

പി കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നാണ് കെ പി എ സി പ്രസിഡന്റ് പദവി ഇസ്മായിൽ ഏറ്റെടുത്തത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമിതിയിൽ മികച്ച പ്രവർത്തനങ്ങളിലൂടെ മിച്ച ബജറ്റിലേക്ക് എത്തിക്കാൻ കെ ഇ വഹിച്ച പങ്കിനെ പാർട്ടി കുറച്ച് കാണുന്നുമില്ല.

കെ പി എ സിയുടെ കാര്യങ്ങളിൽ കൃത്യമായി അദ്ദേഹം ഇടപെട്ടു പോന്നു. സമിതിക്ക് മ്യൂസിയം നിർമിക്കാൻ സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. കെ പ്രകാശ് ബാബു, ടി വി ബാലൻ, എൻ സുകുമാരപിള്ള, വള്ളിക്കാവ് മോഹൻദാസ് എന്നിവരാണ് ഭരണസമിതിയിലെ മറ്റ് സി പി ഐ നോമിനികൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ തിരക്കോട് തിരക്ക്, പ്രകടനത്തോടെ എത്തി മന്ത്രിമാരും മുന്നണി നേതാക്കളും, ഇനി ഒരു പ്രവൃത്തി ദിനം മാത്രം ബാക്കി
കോൺഗ്രസ് വിട്ട രണ്ട് നേതാക്കൾ ബിജെപിയുടെ സ്ഥാനാർഥികൾ, ബിജെപി മൂന്നാം പട്ടികയും എത്തി; തിരുവനന്തപുരത്ത് കരമന ജയൻ തന്നെ