
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. ആദ്യഘട്ടത്തിൽ 31 പേരുടെ പട്ടികയ്ക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 19 പേർ സിറ്റിംഗ് എംഎൽഎമാരാണ്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യഘട്ട പട്ടികയിലില്ല. എൽദോസ് കുന്നപ്പള്ളിക്ക് എതിരായുള്ള ലൈംഗീകാരോപണ കേസിൻ്റെ വിശദാംശങ്ങൾ അറിയണമെന്ന് സ്ക്രീനിംഗ് കമ്മറ്റി ചെയർമാൻ മദുസൂദനൻ മിസ്ത്രി നിലപാട് എടുത്തതോടെയാണ് നീട്ടിവെച്ചത്.
സിറ്റിംഗ് എംഎല്‍എമാര്‍, ചില സംവരണ സീറ്റുകള്‍, ഒറ്റ പേരിലെത്തിയ മണ്ഡലങ്ങള്‍. 31 സ്ഥാനാര്‍ത്ഥികളുമായി കോണ്‍ഗ്രസിന്‍റെ ആദ്യ പട്ടിക തയ്യാര്‍. പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെ കോൺഗ്രസിന്റെ എല്ലാ സിറ്റിംഗ് എംഎൽഎമാരും ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അടുത്ത ഘട്ടത്തിലാകും അന്തിമ തീരുമാനമുണ്ടാവുക. അറുപത് മണ്ഡലങ്ങളിലെയെങ്കിലും ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നാണ് നേതാക്കള്‍ പറയുന്നത്. സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയവരുള്‍പ്പെടുന്ന തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നാണ് പട്ടിക അംഗീകാരിച്ചത്. അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മറ്റന്നാള്‍ ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം പട്ടിക പുറത്ത് വരും.
സിറ്റിംഗ് എംഎൽഎമാർക്ക് പുറമേ തൃത്താലയിൽ വി.ടി. ബൽറാം, കൊയിലാണ്ടിയിൽ കെ പ്രവീൺകുമാർ, കൊടുങ്ങല്ലൂരിൽ ഒ ജെ ജനീഷ്, തരൂരിൽ കെ സി സുബ്രഹ്മണ്യം, കൊല്ലത്ത് ബിന്ദു കൃഷ്ണ തുടങ്ങി 12 പേരുടെ പട്ടികയ്ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം ആദ്യഘട്ട പട്ടികയിൽ എംപിമാർ ചിത്രത്തിലേ ഇല്ലെന്ന് മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. രണ്ട് ഘട്ടമായി തീരുമാനിക്കുന്ന പട്ടിക തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ പുറത്ത് വിടാനാണ് തീരുമാനം.
സിറ്റിംഗ് എംഎൽഎമാർക്ക് പുറമേ സിഇസി അംഗീകാരം നൽകിയ സ്ഥാനാർത്ഥികൾ ഇവരെന്ന് സൂചന:
1. തൃത്താല -വി.ടി. ബൽറാം
2. കൊയിലാണ്ടി - കെ പ്രവീൺകുമാർ
3. കൊടുങ്ങല്ലൂർ - ഒ ജെ ജനീഷ്
4. തരൂർ - കെ സി സുബ്രഹ്മണ്യം
5. കൊല്ലം - ബിന്ദു കൃഷ്ണ
6. പൊന്നാനി - നൗഷാദ് അലി
7. ചിറ്റൂർ - സുമേഷ് അച്യുതൻ
8.നാദാപുരം - കെ എം അഭിജിത്ത്
9.മണലൂർ - ടി എന്‍ പ്രതാപൻ
10. വട്ടിയൂർക്കാവ് - കെ മുരളീധരൻ
11.കൊട്ടാരക്കര - ഐഷ പോറ്റി
12. കുന്നത്തുനാട് - വി പി സജീന്ദ്രൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam