പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി; മലയാളി നഴ്‌സുമാരുടെ ഭാവി തുലാസിലാക്കി യുഎഇയിൽ ആശുപത്രി പൂട്ടിയതിൽ ഇടപെടൽ തേടി

Published : Jun 07, 2026, 03:50 PM IST
v d satheesan

Synopsis

ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പൂട്ടിയതിനെ തുടർന്ന് തൊഴിൽരഹിതരായ മലയാളി നഴ്സുമാരുടെ വിഷയത്തിൽ കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യു.എ.ഇ-യിൽ തന്നെ ബദൽ തൊഴിൽ കണ്ടെത്താനും വിസാ പ്രശ്നങ്ങളിൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കാനും കേന്ദ്രസർക്കാർ നയതന്ത്രതലത്തിൽ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പൂട്ടിയതിനെ തുടർന്ന് നിരവധി മലയാളി നഴ്സുമാർ തൊഴിൽരഹിതരായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ തേടി കേരള മുഖ്യമന്ത്രി. തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാർക്കും കുടുംബങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ യു.എ.ഇ ഭരണകൂടവുമായി കേന്ദ്ര സർക്കാർ അടിയന്തരമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രി പൂട്ടിയതോടെ കേരളത്തിൽ നിന്നുള്ള നഴ്സുമാർ അടക്കം നൂറുകണക്കിന് ഇന്ത്യാക്കാരാണ് പ്രതിസന്ധിയിലായത്.

ഇത് കേവലം തൊഴിൽ നഷ്ടം മാത്രമല്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യാക്കാരായ നിരവധി പേരുടെ കുടുംബത്തെ ഈ പ്രതിസന്ധി ഗുരുതരമായി ബാധിക്കും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യു.എ.ഇ-യിൽ തന്നെ ബദൽ തൊഴിൽ സംവിധാനങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ സഹായിക്കണം. വിസാ കാലാവധി അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളിൽ നഴ്സുമാർക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ നയതന്ത്രതലത്തിൽ ഇടപെടണം. പതിറ്റാണ്ടുകളായി യു.എ.ഇ-യെ സ്വന്തം വീടായി കണ്ട് ജീവിക്കുന്നവരാണ് ഈ പ്രവാസികൾ. ആശുപത്രി പെട്ടെന്ന് അടച്ചുപൂട്ടിയത് ഈ കുടുംബങ്ങളെ വലിയ മാനസിക-സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിസന്ധിയിലായ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കാനും അവർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കാനും നോർക്കയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന നിർദേശം: മണിക്കൂറിൽ 40 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കും; മത്സ്യബന്ധനത്തിന് വിലക്ക്
ധവളപത്രം കേരളത്തിൻ്റെ യഥാർത്ഥ ധനസ്ഥിതി തന്നെ, എഐ നിർമ്മിത ആരോപണമടക്കം തള്ളി വിദഗ്ധസമിതി അധ്യക്ഷൻ; സ്വകാര്യവത്കരണ നിർദ്ദേശത്തിലും വിശദീകരണം