
കൊച്ചി: നഗരത്തിലെ കനാലുകളിലും ഓടകളിലും നിന്നും നീക്കം ചെയ്യുന്ന ചെളി ഏതാനും മണിക്കൂറിനകം തന്നെ മാറ്റണമെന്ന് ഹൈക്കോടതി. കനാലുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ച ഹർജിയിലാണ് ഈ നിർദേശം ഉണ്ടായത്.കനാലുകളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട്, കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ കോടതിയെ അറിയിച്ചു.
മഴക്കാലത്തിന് മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി ആരംഭിച്ചതായും കോടതി നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും വിഷയം മേയ് 8ന് വീണ്ടും പരിഗണിക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam