
ദില്ലി: കൊവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്സുമാർക്ക് താമസസൗകര്യം ഒരുക്കൻ കഴിയില്ലെന്ന് ദില്ലി കേരള ഹൗസ് അധികൃതർ. കുഞ്ഞുങ്ങളും പ്രായമായവരും വീടുകളിലുള്ള നഴ്സുമാർക്ക് ക്വാറന്റീനിൽ കഴിയാൻ താമസ സൗകര്യം നൽകമെന്ന് അഭ്യർത്ഥിച്ച് നഴ്സിംഗ് സംഘടനയായ ഇന്ത്യൻ പ്രഫഷണൽ നഴ്സസ് അസോസിയേഷൻ കേരളഹൗസ് അധികൃതരെ സമീപിച്ചിരുന്നു.
എന്നാൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ക്വാറന്റീൻ സൗകര്യം നൽകണമെന്ന ആവശ്യം അധികൃതർ തള്ളുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അടക്കം നഴസസ് അസോസിയേഷൻ കത്തയച്ചിരുന്നു.
എന്നാൽ സാങ്കേതിക പ്രശ്നങ്ങളും ജീവനക്കാരുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് കേരള ഹൗസ് അധികൃതർ ആവശ്യം തള്ളിയത്. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മൂന്നാമത്തെ ഹോട്ട് സ്പോട്ടാണ് ദില്ലി. 2500-ലേറെ കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam