തൊഴിലാളിയുടെ കുടുംബത്തിന് 500000 രൂപ, രാജ്യത്ത് കേരളത്തില്‍ ആദ്യം; ആശ്രിത ധനസഹായ പദ്ധതിയുമായി സംസ്ഥാന സർക്കാർ

Published : Feb 09, 2026, 01:26 PM IST
Construction Workers

Synopsis

സംസ്ഥാന സർക്കാർ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി 'രക്ഷാകവചം' എന്ന പേരിൽ ആശ്രിത ധനസഹായ പദ്ധതി ആരംഭിച്ചു. അപകടമരണം സംഭവിച്ചാൽ തൊഴിലാളിയുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുന്ന ഈ പദ്ധതി രാജ്യത്ത് ആദ്യത്തേതാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെതൊഴിലാളികൾക്ക് ആശ്രിത ധനസഹായ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘രക്ഷാകവചം’ എന്ന പേരിൽ 25 ലക്ഷം തൊഴിലാളികൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് സർക്കാർ പറയുന്നു. തൊഴിൽവകുപ്പിന്റെ വേതന സുരക്ഷാപദ്ധതിയിൽ അംഗങ്ങളായവർക്കായാണ്‌ ‘രക്ഷാകവചം’ നടപ്പാക്കുന്നത്‌. തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാൽ അഞ്ച്‌ ലക്ഷം രൂപ ആശ്രിതർക്ക് നൽകും. പദ്ധതി നാളെ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യും. തൊഴിലാളി അപകടത്തിൽ മരിച്ചാൽ നിയമപ്രകാരം തൊഴിലുടമ നൽകേണ്ട ആനുകൂല്യങ്ങൾക്ക്‌ പുറമെ ആശ്രിതർക്ക്‌ സർക്കാർ അഞ്ച്‌ ലക്ഷം രൂപ ധനസഹായം നൽകും. 

അപകടം തൊഴിലിടത്തിന്‌ പുറത്തായാലും സഹായം ലഭിക്കും. രാജ്യത്ത്‌ ആദ്യമായാണ്‌ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക്‌ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സിയായ ചിയാക് വിഭാവനം ചെയ്‌ത പദ്ധതി തൊഴിൽവകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതി വിഹിതമായി 150 രൂപ ഓരോ തൊഴിലാളിയിൽനിന്നും പിടിയ്ക്കും. 2025-26 ബജറ്റിൽ പദ്ധതിക്കായി 30 ലക്ഷം രൂപ വകയിരുത്തിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ ക്രമക്കേട്: മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചില്ല; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് വീണ്ടും നോട്ടീസ്
രണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം, മന്ത്രി വീണാ ജോർജ് കാത്തിരിക്കണം; കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി