തദ്ദേശ തെരഞ്ഞെടുപ്പ്: ഹൈക്കോടതിയെ സമീപിച്ച ആറ് സ്ഥാനാർത്ഥികൾക്കും തിരിച്ചടി; എല്ലാ ഹർജികളും തള്ളി

Published : Nov 24, 2025, 09:17 PM IST
kerala high court

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ ആറ് സ്ഥാനാർത്ഥികൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇനി തെരഞ്ഞെടുപ്പ് ഹർജിക്കേ നിലനിൽപ്പുള്ളൂവെന്നും വ്യക്തമാക്കി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകൾ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സ്ഥാനാർത്ഥികൾക്ക് തിരിച്ചടി. ആറ് സ്ഥാനാർത്ഥികൾ കോടതിയിൽ സമർപ്പിച്ച ആറ് ഹർജികളും കോടതി തള്ളി. നിയമസമാധുതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആറ് റിട്ട് ഹർജികളും ഹൈക്കോടതി തള്ളിയത്. ഇനി തെരഞ്ഞെടുപ്പ് ഹർജിക്കേ നിയമസാധുതയുള്ളൂവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി.

വിവിധ കാരണങ്ങളാൽ നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്താണ് ആറ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾക്കും മത്സരിക്കാൻ അവസരം നൽകണമെന്നായിരുന്നു റിട്ട് ഹർജികളിലെ ആവശ്യം. പലയിടത്തും ഡമ്മി സ്ഥാനാർത്ഥികളില്ലാത്തതിനാൽ മുന്നണി സ്ഥാനാർത്ഥികൾ ഇല്ലാതെ പോയിരുന്നു. ഈ സീറ്റുകളിലെ തള്ളിയ പത്രികകൾ അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയതിനാൽ ഈ ആറ് പേർക്കും ഇനി മത്സരിക്കാനാവില്ല.

അതേസമയം എറണാകുളം കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന നിലവിലെ ജില്ലാ പ‌ഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജ് അടക്കം സമർപ്പിച്ച ഏതാനും ഹർജികൾ നാളെ ഇതേ ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വരുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സര ചിത്രം ഏറെക്കുറെ തെളിഞ്ഞു. എല്ലാ മുന്നണികൾക്കും സംസ്ഥാനത്തെമ്പാടും വിമത ഭീഷണിയുണ്ടെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണത്തെ പ്രത്യേകത. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചിടങ്ങളിൽ വിമത ശല്യമുണ്ട്. കൊച്ചി കോർപറേഷനിൽ പത്തോളം വാർഡിൽ യുഡിഎഫ് വിമത വെല്ലുവിളി നേരിടുന്നുണ്ട്. തൃശ്ശൂരിൽ കോൺഗ്രസ് - സിപിഎം - സിപിഐ സ്ഥാനാർത്ഥികൾക്ക് വിമത ഭീഷണിയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ