യുഡിഎഫ് കോട്ടയിൽ കോൺഗ്രസിന് സ്ഥാനാർത്ഥിയില്ല, എൽഡിഎഫ്-ബിജെപി മത്സരം; ട്വിസ്റ്റിന് സാധ്യത?

Published : Nov 27, 2025, 03:05 PM IST
Kadamakkudy LDF BJP

Synopsis

എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലായി. യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള ഡിവിഷനിൽ, കോൺഗ്രസ് വോട്ടർമാരുടെ നിലപാട് നിർണ്ണായകമാകും

കൊച്ചി: കോൺഗ്രസ് ശക്തികേന്ദ്രത്തിൽ പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ, എൽഡിഎഫും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിന് വേദിയായിരിക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷൻ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന എൽസി ജോർജിൻ്റെ പത്രിക തള്ളിയതോടെ ഡിവിഷനിൽ പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലായി. കടമക്കുടിയിലെ ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡൻ്റ് സിപിഎം നേതാവായ മേരി വിൻസൻ്റാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. രചന പ്രതാപനാണ് ബിജെപി സ്്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

വാർഡ് വിഭജനത്തിൽ വല്ലാർപാടം എന്ന പേരുമാറി ഉണ്ടായതാണ് കടമക്കുടി. യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള ചേരാനല്ലൂർ പഞ്ചായത്തിലെ 20 വാർഡുകളും കടമക്കുടി പഞ്ചായത്തിലെ 14 വാർഡുകളും ഏഴിക്കര, മുളവുകാട് പഞ്ചായത്തുകളിലെ 14 വാർഡുകളും കൂടി ചേർന്നുള്ളതാണ് പുതിയ കടമക്കുടി ഡിവിഷൻ. കോൺഗ്രസിന് വൻ ഭൂരിപക്ഷം നൽകുന്ന ഇടമാണ് ഇവിടം. ഇവിടെയാണ് മത്സരത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി പുറത്തായത്.

മേരി വിൻസെൻ്റ് അനായാസം വിജയിക്കുമെന്നാണ് ഇടതുമുന്നണി പ്രവർത്തകർ കരുതുന്നതെങ്കിലും സ്ഥാനാർത്ഥിക്ക് ആ വിശ്വാസമില്ല. തെരഞ്ഞെടുപ്പാകുമ്പോൾ ഏത് സാഹചര്യത്തിലും പല ട്വിസ്റ്റുകളും സംഭവിക്കാമെന്ന് ഇവർ പറയുന്നു. യുഡിഎഫുകാർ തങ്ങൾക്ക് വോട്ട് ചെയ്യുമെന്നാണ് രചന പ്രതാപൻ്റെ ഉറച്ച വിശ്വാസം. അതിനായി താൻ വോട്ട് ചോദിക്കുക പോലും വേണ്ടെന്നും രചന പറയുന്നു.

മുന്നണി സ്ഥാനാർത്ഥിയില്ലാത്ത സാഹചര്യത്തിൽ വോട്ടെടുപ്പിൽ യുഡിഎഫ് വോട്ടർമാരെ ആരെ പിന്തുണക്കണമെന്ന് മുന്നണിയോ കോൺഗ്രസ് നേതൃത്വമോ വ്യക്തമാക്കിയിട്ടില്ല. എൽസി ജോർജിന് വേണ്ടി ഡിവിഷനിലെമ്പാടും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും നോട്ടീസുകളും പ്രവർത്തകർ നീക്കിത്തുടങ്ങി. കടമക്കുടി മനസിലൊളിപ്പിച്ചത് ട്വിസ്റ്റാണോ അല്ലേയെന്ന് അറിയാൻ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ