സര്‍ക്കാര്‍ അനുമതിയില്ലാതെ തസ്തികയുണ്ടാക്കി; സാഹിത്യ അക്കാദമിക്ക് കീഴിലെ താത്കാലിക നിയമനങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം

Published : Jul 14, 2026, 03:05 PM IST
Kerala Sahitya Akademy

Synopsis

അക്കാദമിക്ക് നിര്‍ദ്ദേശം നൽകണമെന്ന് സാംസ്കാരിക വകുപ്പിനോടാണ് ധനകാര്യ പരിശോധന വിഭാഗം ആവശ്യപ്പെട്ടത്. താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്‍റ് എക്സേഞ്ച് വഴിയാക്കാൻ നടപടി വേണമെന്നും റിപ്പോര്‍‍ട്ട് ശുപാര്‍ശ ചെയ്തു.

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ തസ്തികയുണ്ടാക്കിയും ചട്ട വിരുദ്ധമായും സാഹിത്യ അക്കാദമിയിലും കീഴിലുള്ള സ്ഥാപനങ്ങളിലും നടത്തിയ താല്‍ക്കാലിക നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം. അക്കാദമിക്ക് നിര്‍ദ്ദേശം നൽകണമെന്ന് സാംസ്കാരിക വകുപ്പിനോടാണ് ആവശ്യപ്പെട്ടത്. താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്‍റ് എക്സേഞ്ച് വഴിയാക്കാൻ നടപടി വേണമെന്നും റിപ്പോര്‍‍ട്ട് ശുപാര്‍ശ ചെയ്തു.

സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സാഹിത്യ അക്കാദമിയിൽ പുതിയ തസ്തികയുണ്ടാക്കരുത്. ഇതാണ് 2013 ലെ ഉത്തരവ്. താത്കാലിക നിയമനം എപ്ലോയ്മനെ്‍റ് എക്സേഞ്ച് വഴിയായിരിക്കണമെന്നാണ് അക്കാദമി ചട്ടം. എന്നാൽ 2014 മുതൽ 2024 വരെ നടത്തിയ കരാര്‍ നിയമനങ്ങളിൽ ഇത് പാലിച്ചില്ലെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ കണ്ടെത്തൽ. ഇല്ലാത്ത തസ്തികയിൽ 15 കരാര്‍ നിയമനങ്ങള്‍ നടത്തി. പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും ഡ്രൈവര്‍മാരെ മുതൽ പ്രെോജക്ടുകളിലും അനുബന്ധ സ്ഥാപനങ്ങളിലെയും കരാര്‍ നിയമനങ്ങള്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം.

നിയമനത്തിന് ശേഷം മുന്‍കാല പ്രാബല്യത്തോടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങുന്നതായിരുന്നു രീതി. ദിവസ വേതനക്കാരായി മുന്ന് പേരെ നിയമിച്ചതും അംഗീകൃത തസ്തികയിൽ അല്ല. അതിനാൽ ഇതും റദ്ദാക്കണം. 2007 മുതൽ 2011 വരെ ദിവസ വേതനത്തിൽ 5 പേരെ നിയമിച്ചതും അംഗീകൃത തസ്തികയിൽ അല്ല. 5 പേരെയും ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സ്ഥിരിപ്പെടുത്തണമെന്ന് അക്കാദമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിയമ ധനകാര്യ വകുപ്പുകളുടെ അഭിപ്രായവും പരിഗണിക്കണമെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ ശുപാര്‍ശ. 6 സ്ഥിരം തസ്തികകള്‍ ഒഴി‍ഞ്ഞ് കിടന്നപ്പോഴാണ് കരാര്‍, ദിവസ വേതന അടിസ്ഥാനത്തിൽ നിയമനമെന്നും മെയ് മാസത്തിൽ നൽകിയ റിപ്പോര്‍ട്ടിലുണ്ട്. പരാതിയെ തുടര്‍ന്നാണ് സാഹിത്യ അക്കാദമി നിയമനങ്ങള്‍ ധനകാര്യ പരിശോധന വിഭാഗം അന്വേഷിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കശുവണ്ടി കോർപ്പറേഷൻ അഴിമതി: ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ച് കെ. ബിജു ഐഎഎസ്
'ബസ് മുതലാളിയെന്ന പേര് മാത്രമേയുള്ളൂ, കരഞ്ഞ് കൊണ്ടാ വീട്ടിൽ പോകുന്നത്'; കൂലി കൊടുക്കാനില്ലാതെ കണ്ടക്ടറും ഡ്രൈവറുമൊക്കെയായി ബസ് ഉടമകൾ