മെത്രാൻ കായൽ നികത്താൻ യുഡിഎഫ് സർക്കാർ നൽകിയ അനുമതി മന്ത്രിസഭ റദ്ദാക്കി

Web Desk   | Asianet News
Published : Mar 04, 2020, 06:50 PM IST
മെത്രാൻ കായൽ നികത്താൻ യുഡിഎഫ് സർക്കാർ നൽകിയ അനുമതി മന്ത്രിസഭ റദ്ദാക്കി

Synopsis

ടൂറിസം പ്രൊജക്ടിന് വേണ്ടിയായിരുന്നു തീരുമാനം. 400 ഏക്കർ ഭൂമിയാണ് ടൂറിസം വില്ലേജിനായി കമ്പനിക്ക് നൽകിയത്. 35 കമ്പനികളുടെ പേരിലാണ് ഭൂമി വാങ്ങിയത്

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാർ മെത്രാൻ കായൽ നികത്താൻ നൽകിയ അനുമതി യുഡിഎഫ് സർക്കാർ റദ്ദാക്കി. പത്തനംതിട്ടയിൽ സാമുദായിക സംഘടനകൾക്ക് ഭൂമി പതിച്ചു നൽകിയ മുൻ സർക്കാരിന്റെ നടപടിയും റദ്ദാക്കി. സ്വകാര്യ കമ്പനിയായ റെക്കിൻഡോയ്ക്കാണ് കായൽ നികത്താൻ ഉമ്മൻചാണ്ടി സർക്കാർ അനുമതി നൽകിയത്.

ടൂറിസം പ്രൊജക്ടിന് വേണ്ടിയായിരുന്നു തീരുമാനം. 400 ഏക്കർ ഭൂമിയാണ് ടൂറിസം വില്ലേജിനായി കമ്പനിക്ക് നൽകിയത്. 35 കമ്പനികളുടെ പേരിലാണ് ഭൂമി വാങ്ങിയത്. എകെ ബാലൻ കമ്മിറ്റിയുടെ ശുപാർശയിലാണ് കായൽ നികത്താനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭാ യോഗം റദ്ദാക്കിയത്. കൃഷിമന്ത്രി വിഎസ് സുനിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാർ തുടർന്നുള്ള പരിശോധന നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

18 മുതൽ 30 വരെ പ്രായമുള്ള യുവാക്കളുടെ ശ്രദ്ധക്ക്, പ്രതിമാസം 1000 രൂപ സഹായം, മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്
'പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..' എകെജി സെന്ററിലെ ആളെ കുറിച്ചുള്ള പരാമര്‍ശത്തിൽ വിഡി സതീശന് മറുപടിയുമായി എംവി നികേഷ് കുമാര്‍