ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായതോടെയാണ് കർഷകർ തത്കാലത്തേക്ക് സമരം അവസാനിപ്പിച്ചത്. ഉത്തർപ്രദേശിലെ വിവിധസ്ഥലങ്ങളിൽ നിന്നെത്തിയ കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്
ദില്ലി: കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാഷ്ട്രീയ കിസാൻ സംഘത്തിന്‍റെ നേത്യത്വത്തിൽ ദില്ലിയിലേക്ക് നടത്തിയ മാർച്ച്അവസാനിപ്പിച്ചു. കാർഷിക കടങ്ങൾ എഴുതിതള്ളുക, കാർഷിക ആവശ്യങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുക, കരിമ്പ് കർഷകർക്ക് നൽകാനുള്ള കുടിശിക നൽകാൻ നടപടി എടുക്കുക തുടങ്ങി 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ദില്ലിയിലേക്ക് മാര്‍ച്ച് തുടങ്ങിയത്.
ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായതോടെയാണ് കർഷകർ തത്കാലത്തേക്ക് സമരം അവസാനിപ്പിച്ചത്. ഉത്തർപ്രദേശിലെ വിവിധസ്ഥലങ്ങളിൽ നിന്നെത്തിയ കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്. രാവിലെ ദില്ലി-ഉത്തർപ്രദേശ് അതിർത്തിയിൽ കർഷകരെ പോലീസ് തടഞ്ഞു. തുടർന്ന് ദേശീയ പാതക്ക് സമീപം കർഷകർ സമരം തുടങ്ങിയതോടെയാണ് ഇവരുമായി വീണ്ടും ചർച്ച നടത്താന്‍ കേന്ദ്രസർക്കാർ തയ്യാറായത്. ചര്‍ച്ചക്കൊടുവില്‍ സമരം പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറാവുകയായിരുന്നു.