മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ വൻ ധൂർത്ത്: 25 വർഷത്തേക്ക് ടെന്നിസ് ക്ലബ് അംഗത്വത്തിന് മുടക്കിയത് 19 ലക്ഷം രൂപ; ആരോഗ്യവകുപ്പ് അന്വേഷണം

Published : Jul 18, 2026, 09:45 AM IST
KMSCL

Synopsis

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) 19 ലക്ഷം രൂപയുടെ പൊതുപണം ഉപയോഗിച്ച് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ കോർപ്പറേറ്റ് അംഗത്വം എടുത്ത സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കോർപ്പറേഷൻ ചെയർമാന്റെ നിർദ്ദേശപ്രകാരം നടന്ന ഈ ഇടപാട് വൻ വിവാദമായതോടെയാണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ ലക്ഷങ്ങൾ മുടക്കി കോർപ്പറേറ്റ് അംഗത്വം നേടിയതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും കോവിഡ് മഹാമാരിയിലൂടെയും കടന്നുപോയ ഘട്ടത്തിൽപ്പോലും, വൻതുക നൽകി കോർപ്പറേഷൻ ഈ ക്ലബ്ബ് അംഗത്വം നിലനിർത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 19 ലക്ഷം രൂപ ചെലവഴിച്ച് എടുത്ത ഈ അംഗത്വത്തിന്റെ നിർണായക രേഖകൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.

ടെന്നീസ് ക്ലബ്ബിൽ അംഗത്വമെടുക്കാൻ ഉണ്ടായ സാഹചര്യം എന്തെന്നത് ദുരൂഹമാണ്. 25 വർഷത്തേക്കാണ് കെ.എം.എസ്.സി.എൽ ടെന്നീസ് ക്ലബ്ബിൽ ഈ കോർപ്പറേറ്റ് അംഗത്വം സ്വന്തമാക്കിയത്. കോർപ്പറേഷൻ ചെയർമാനായിരുന്ന രാജീവ് സദാനന്ദന്റെ നിർദ്ദേശപ്രകാരമായിരുന്നു ഈ ക്ലബ്ബ് അംഗത്വമെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ വിനോദ ആവശ്യങ്ങൾക്കായി സർക്കാർ സ്ഥാപനത്തിന്റെ ഫണ്ട് ഇത്തരത്തിൽ ദുരുപയോഗം ചെയ്തത് വൻ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്.

ആശുപത്രികളിൽ മരുന്നും മെഡിക്കൽ സാമഗ്രികളും എത്തിക്കേണ്ട പൊതുമേഖലാ സ്ഥാപനം, കോവിഡ് പ്രതിസന്ധിക്കാലത്ത് പോലും ഈ ആഡംബര അംഗത്വത്തിനായി പണം ഒഴുക്കിയത് കടുത്ത ധൂർത്താണെന്ന ആക്ഷേപമാണ് ഉയരുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഈ കോർപ്പറേറ്റ് അംഗത്വത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിടി പിരീഡിൽ കളിക്കാൻ പോയതിന് അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ, കേസെടുത്ത് വാളയാർ പൊലീസ്
ഉമ്മൻചാണ്ടി സാർ ഇരുന്ന കസേര, അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ; 'ഉമ്മൻചാണ്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരം'