ഉമ്മൻചാണ്ടി സാർ ഇരുന്ന കസേര, അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ; 'ഉമ്മൻചാണ്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരം'

Published : Jul 18, 2026, 09:19 AM IST
oommen chandy satheesan

Synopsis

ജനനായകൻ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമം അർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയും ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും ഓർമ്മിച്ച സതീശൻ, സാധാരണക്കാരെ ചേർത്തുപിടിക്കുകയെന്ന അദ്ദേഹത്തിന്റെ പാത പിന്തുടരാൻ ശ്രമിക്കുകയാണെന്നും ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. ജനലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുതുപ്പള്ളി ഹൗസിൽ നിന്നും ദർബാർ ഹാളും ഇന്ദിരാഭവനും കടന്ന് തിരുവനന്തപുരത്തുനിന്നും പുതുപ്പള്ളിയിലേക്കുള്ള അദ്ദേഹത്തിന്‍റെ അവസാന യാത്രയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ചു. അന്ന് ജനസാഗരത്തെ സാക്ഷിയാക്കി സഹപ്രവർത്തകർക്കൊപ്പം താനും ആ യാത്രയെ അനുഗമിച്ചിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ, അല്ലെങ്കിൽ ഒരു നിവേദനത്തിലോ ഉമ്മൻ ചാണ്ടി എന്ന നേതാവ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 'ഉമ്മൻ ചാണ്ടി'യാകുക എന്നത് മറ്റാർക്കും എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല. എന്നാൽ, സാധാരണക്കാരെ ചേർത്തുപിടിക്കുക എന്നത് ഓരോ പൊതുപ്രവർത്തകന്‍റെയും കടമയാണെന്നാണ് അദ്ദേഹം നമ്മെ പഠിപ്പിച്ചത്.

"ഉമ്മൻ ചാണ്ടി സാർ ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ, അദ്ദേഹത്തെപ്പോലെ ആകാനാണ് ഞാൻ ശ്രമിക്കുന്നത്. അവസാന ആശ്രയമായി നമ്മെ തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ 'ഉമ്മൻ ചാണ്ടി'യാകുക എന്നത് കാലം ആവശ്യപ്പെടുന്ന ഒന്നാണ്,"- വി.ഡി. സതീശൻ കുറിച്ചു. കേരള രാഷ്ട്രീയത്തിൽ ജനസമ്പർക്ക പരിപാടികളിലൂടെ ചരിത്രം സൃഷ്ടിച്ച, ജനങ്ങൾക്കിടയിൽ ജീവിച്ച ആ വലിയ നേതാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് വി ഡി സതീശന്‍റെ കുറിപ്പ് അവസാനിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വയറിംഗ് ജോലിയ്ക്കിടെ ഇലക്ട്രീഷ്യന് ഷോക്കേറ്റു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
തലസ്ഥാന നഗരത്തിൽ വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം ഒതുക്കിയതിനാൽ അപകടം ഒഴിവായി