'സതീശൻ്റെ പൂച്ചകൾ ഭാഗ്യവാന്മാർ', പരിഹാസവുമായി മന്ത്രി കെഎൻ ബാലഗോപാൽ; ഡിഎ കുടിശിക മുഴുവൻ നൽകുമെന്നും പ്രതികരണം

Published : Feb 20, 2026, 04:58 PM IST
KN Balagopal reply to VD Satheesan

Synopsis

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്ത നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഖജനാവ് കാലിയാണെന്ന പ്രതിപക്ഷ ആരോപണങ്ങളെ പരിഹസിച്ച മന്ത്രി, 'കേരള സ്റ്റോറി 2' സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കുടിശികയായ ക്ഷാമബത്ത മുഴുവനായി നൽകുമെന്നും മാർച്ചിലെ ശമ്പളത്തോടൊപ്പം 10 ശതമാനം ഗഡു അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ജനകീയ പങ്കാളിത്തത്തോടെയുള്ള മികച്ച ബജറ്റാണ് അവതരിപ്പിച്ചതെന്നും വലിയ പിന്തുണയാണ് ഇതിന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയെയും കേരള സ്റ്റോറി 2 സിനിമക്കെതിരെയും ധനമന്ത്രി രംഗത്തെത്തി.

തൊഴിലുറപ്പ് തൊഴിലാളികൾക്കായി പ്രത്യേക പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതായി സി.എ.ജി (CAG) റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച് സംസ്ഥാനം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖജനാവ് കാലിയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പരിഹാസത്തോടെയാണ് മന്ത്രി നേരിട്ടത്. "ഖജനാവിൽ പെറ്റുകിടക്കുന്ന സതീശന്റെ പൂച്ചകൾ ഭാഗ്യവാന്മാരാണ്, കാരണം രണ്ട് ലക്ഷം കോടി രൂപയുടെ ഖജനാവിലാണ് അവ കിടക്കുന്നത്" എന്ന് അദ്ദേഹം പരിഹസിച്ചു.

കേരള സ്റ്റോറി 2-വിനെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉയർത്തി. അങ്ങേയറ്റം തെറ്റായ വിവരങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വർഗീയത പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കുക എന്നതാണ് കേരള സ്റ്റോറി രണ്ടാം ഭാഗത്തിന്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം. ഇത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണെന്നും കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി. കേരളത്തിന്റെ മതേതര സ്വഭാവത്തെ തകർക്കാനും വിദ്വേഷം വളർത്താനുമുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്തിന് ഇങ്ങനെ ക്രൂശിക്കണം? ആത്മഹത്യയുടെ വക്കിലെത്തിയെന്ന് തന്ത്രി പറഞ്ഞു'; തന്ത്രിക്കെതിരായ കേസിൽ ആരോപണം കടുപ്പിച്ച് ബിജെപി
ഇതാണ് മുത്തേ... സിഎം, ഇങ്ങനെയായിരിക്കണം സിഎം; കേരള സ്റ്റോറി-2 നെ വിമർശിച്ച മുഖ്യമന്ത്രിയെ പുകഴ്ത്തി തൊപ്പിയും കൂട്ടുകാരും