റെയിൽവേ സ്റ്റേഷന് രാജാവിന്റെ പേര്; രാജഭക്തിക്ക് വേണ്ടിയല്ല, പൈതൃകം മനസ്സിലാക്കാനെന്ന് കൊച്ചി മേയർ

Published : Oct 10, 2023, 02:39 PM ISTUpdated : Oct 10, 2023, 05:34 PM IST
റെയിൽവേ സ്റ്റേഷന് രാജാവിന്റെ പേര്; രാജഭക്തിക്ക് വേണ്ടിയല്ല, പൈതൃകം മനസ്സിലാക്കാനെന്ന് കൊച്ചി മേയർ

Synopsis

'അതൊരിക്കലും രാജഭരണത്തോടുള്ള അനാവശ്യമായ ഭക്തിയല്ല. ഒരു രാജഭരണത്തിന്റെ പുരോ​ഗമനപരമായ മുഖം സാധാരണ മനുഷ്യർ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള നിലപാടാണ്.'

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാമവർമ്മന്റെ പേര് നൽകണമെന്ന പ്രമേയം പാസ്സാക്കിയത് രാജഭക്തി കൊണ്ടെടുത്ത തീരുമാനമല്ലെന്ന് കൊച്ചി മേയർ അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്. പൈതൃകം മനസിലാക്കണമെന്നും രാജസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാമവർമ്മനെന്നും മേയർ അനിൽകുമാർ പറഞ്ഞു. 

''രാജഭക്തിയല്ല ഇത്. രാജ്യം രാജഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് മാറിയതിലും ഫ്യൂഡലിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്ക് മാറുന്നതിന് പിന്നിലും ഏറ്റവും അടിസ്ഥാനപരമായ കാര്യം അടിസ്ഥാന സൗകര്യ വികസനമാണ്. ആ അടിസ്ഥാന സൗകര്യ വികസനത്തിന് രാജാവ് തന്നെ നേതൃത്വം കൊടുത്തതിന്റെ ഒന്നാംതരം ഉദാഹരണമാണ് രാജർഷി രാമവർമൻ എന്ന കൊച്ചിരാജാവിന്റെ നിലപാട്. ഒരു റെയിൽവേ സ്റ്റേഷൻ രൂപീകരിക്കുക എന്നതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ ദീർഘകാലത്തെ പ്രയത്നമുണ്ട്. അങ്ങനെ ഒരാളുടെ പേര് നേരത്തെ വരേണ്ടതാണ്. അതുകൊണ്ടാണ് എറണാകുളം ജം​ഗ്ഷന് പേരിടണം എന്ന് ഞങ്ങൾ പറയുന്നത്. അതൊരിക്കലും രാജഭരണത്തോടുള്ള അനാവശ്യമായ ഭക്തിയല്ല. ഒരു രാജഭരണത്തിന്റെ പുരോ​ഗമനപരമായ മുഖം സാധാരണ മനുഷ്യർ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള നിലപാടാണ്. പൈതൃകം മനസ്സിലാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പൈതൃകം മനസ്സിലാക്കുക എന്നത് കേവലം ഭക്തിക്ക് വേണ്ടിയല്ല. പൈതൃകം അറിയുന്നത് ചരിത്രം മനസ്സിലാക്കാനും നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് നമ്മളെ സഹായിക്കാനുമാണ്.'' മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

റെയിൽവെ സ്റ്റേഷന് രാജാവിന്റെ പേര് വേണം; പ്രമേയം പാസാക്കി കൊച്ചി ന​ഗരസഭ

സൗത്ത് റെയില്‍വെ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരിടണമെന്ന് നഗരസഭ

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K