
കോഴിക്കോട്: മാങ്ങ കഴിക്കുന്നതിനിടെ മാങ്ങയണ്ടി തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ ബുദ്ധിമുട്ടിയ അഞ്ച് വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന യുവഡോക്ടര്‍ക്ക് അഭിനന്ദന പ്രവാഹം. കോഴിക്കോട് കക്കട്ടില്‍ മുള്ളമ്പത്ത് സ്വദേശി കേദാറിന്‍റെ ജീവനാണ് പാതിരപ്പറ്റ സ്വദേശിയായ ഡോക്ടര്‍ എച്ച് എസ് സുഹാദിന്‍റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.
വീട്ടിലിരുന്ന മാങ്ങ കഴിക്കുന്നതിനിടെ മാങ്ങാണ്ടി കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ കൈവേലിയിലെ ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിച്ചു. അപകട സാഹചര്യം മനസ്സിലാക്കിയ ഡോക്ടര്‍ ഉടന്‍ തന്നെ രോഗികളെ പരിശോധിക്കുന്നത് നിര്‍ത്തി കുട്ടിക്ക് പ്രാഥമിക പരിചരണം നല്‍കി. ശ്വാസോച്ഛ്വസം ഉറപ്പുവരുത്താന്‍ ഡോക്ടര്‍ കാണിച്ച ജാഗ്രതയാണ് കാര്യങ്ങള്‍ മറ്റ് അപകടങ്ങളിലേക്ക് പോകാതിരിക്കാന്‍ കാരണമായത്. ഡോ. സുഹാദിന്‍റെ സമയോചിതമായ ഇടപടലില്‍ നാടൊന്നാകെ അഭിനന്ദന പ്രവാഹവുമായി എത്തുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam