കെപിസിസി പുനഃസംഘടന; കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ ചര്‍ച്ച തുടങ്ങി

By Web TeamFirst Published Aug 11, 2021, 11:09 PM IST
Highlights

പുനഃസംഘടന സംബന്ധിച്ച് സംസ്ഥാനത്ത് നടന്ന ചർച്ചയിലെ ധാരണ കെ സുധാകരൻ താരിഖിനെ ധരിപ്പിച്ചു. ഈ മാസം അവസാനത്തോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ദില്ലി: കെപിസിസി പുനഃസംഘടന  നടക്കാനിരിക്കെ ദില്ലിയിൽ എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്‍റെ വസതിയിൽ ചർച്ച. കെ സുധാകരൻ, ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പം ചില എം പിമാരും ചർച്ചയിൽ പങ്കെടുത്തു. പുനഃസംഘടന സംബന്ധിച്ച് സംസ്ഥാനത്ത് നടന്ന ചർച്ചയിലെ ധാരണ കെ സുധാകരൻ താരിഖിനെ ധരിപ്പിച്ചു. തുടർഘട്ടങ്ങളിൽ വി ഡി സതീശനും,  കെ സുധാകരനും ചർച്ചയിൽ പങ്കെടുക്കും. ഈ മാസം അവസാനത്തോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ഗ്രൂപ്പ് വീതം വയ്പ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും  ഉമ്മൻചാണ്ടിയും ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിക്കുകയാണ്. ഇതോടെ അന്തിമ തീരുമാനത്തിലെത്താൻ കഴിയാതായതോടെ ഒന്നിലധികം പേരുമായാണ് കെപിസിസി അധ്യക്ഷൻ ഹൈക്കമാൻഡിന് മുന്നിലെത്തുന്നത്. സജീവഗ്രൂപ്പ് പ്രവർത്തകരെ തന്നെയാണ് ഡിസിസി പ്രസിഡന്റുമാരായി നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന സ്ഥാനാർത്ഥികൾ പരാതിപ്പെട്ടവരും സാധ്യതാ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

എംപിമാരോ എംഎൽഎമാരോ ഡിസിസി പ്രസിഡന്റാമാരാക്കേണ്ടതില്ലെന്നത് മാത്രമാണ് എകകണ്ഠ തീരുമാനം. കൊല്ലത്ത് ഐ ഗ്രൂപ്പിൽ തന്നെ തർക്കം രൂക്ഷമാണ്. കോട്ടയത്ത് ഉമ്മൻചാണ്ടിക്ക് ഒരു പേര് മാത്രം നിർദ്ദേശിക്കാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പും അവകാശവാദമുന്നയിക്കുന്നു. കണ്ണൂരിൽ കെ സുധാകരന്റെ താല്പര്യം നിർണ്ണായകമാണ്. പാലക്കാട് എ വിഗോപിനാഥ് ആവശ്യം ശക്തമാക്കുകയാണെങ്കിലും വി ടി ബലറാമിനോടാണ് നേതാക്കൾക്ക് താല്പര്യം.  പി കെ ജയലക്ഷമിയെ വയനാടും പത്മജയെ തൃശൂരും പരിഗണിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!