ഉപയോഗം ക്രമീകരിച്ചാൽ കറണ്ട് ബില്ല് ലാഭമാക്കാമെന്ന് കെഎസ്ഇബി, എല്ലാവർക്കും ബാധകമല്ല, ടിഒഡി ബില്ലിംഗിൽ വിശദീകരണം

Published : Feb 24, 2026, 09:16 PM IST
kseb bill

Synopsis

പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെയുള്ള നിശ്ചിത വിഭാഗങ്ങൾക്കാണ് ഈ സംവിധാനം ബാധകമെന്നും പീക്ക് സമയത്തെ ഉപയോഗം കുറച്ചാൽ ബിൽ ഗണ്യമായി കുറയ്ക്കാമെന്നും ബോർഡ് വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്കിടയിൽ ടിഒഡി ബില്ലിംഗിനെക്കുറിച്ച് നിലനിൽക്കുന്ന ആശങ്കകൾ വെറുതെയെന്ന് കെഎസ്ഇബി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പല വിവരങ്ങളും വസ്തുതാവിരുദ്ധമാണെന്നും നിലവിൽ നിശ്ചിത വിഭാഗം ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും ബോർഡ് അറിയിച്ചു. എല്ലാ ഉപഭോക്താക്കൾക്കും ഈ സംവിധാനമില്ല. താഴെ പറയുന്നവർക്ക് മാത്രമാണ് നിലവിൽ ടിഒഡി ബില്ലിംഗ് ബാധകം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഗിക ഉപഭോക്താക്കളാണി ഇതിൽ പെടുന്നത്. 20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള വ്യാവസായിക ഉപഭോക്താക്കളാണ് മറ്റൊരു വിഭാഗം. ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾ (റെയിൽവേ, വാട്ടർ അതോറിറ്റി ഒഴികെ) ഉള്ളവയാണ് മറ്റു വിഭാഗങ്ങൾ.

സമയക്രമവും നിരക്കിലെ മാറ്റവും

ദിവസത്തെ മൂന്ന് സമയമേഖലകളായി തിരിച്ചാണ് ബില്ലിംഗ് കണക്കാക്കുന്നത്. നോർമൽ സോൺ (രാവിലെ 6 - വൈകിട്ട് 6): സാധാരണ നിരക്കിനേക്കാൾ 10ശതമാനം കുറവ്. പീക്ക് ടൈം സോൺ (വൈകിട്ട് 6 - രാത്രി 10): സാധാരണ നിരക്കിനേക്കാൾ 25 ശതമാനം കൂടുതലായിരിക്കും. ഓഫ് പീക്ക് സോൺ (രാത്രി 10 - രാവിലെ 6): സാധാരണ താരിഫ് നിരക്ക്. വ്യാവസായിക ഉപഭോക്താക്കൾക്കും മറ്റും പീക്ക് സമയത്ത് 50ശതമാനം അധിക നിരക്കും ഓഫ് പീക്ക് സമയത്ത് കുറഞ്ഞ നിരക്കും ബാധകമാണ്. പീക്ക് സമയത്തെ വൈകിട്ട് 6 മുതൽ 10 വരെ വൈദ്യുതി ഉപയോഗം മറ്റ് സമയങ്ങളിലേക്ക് അല്പമെങ്കിലും മാറ്റിയാൽ ബില്ലിൽ വലിയ കുറവുണ്ടാകുമെന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു. സാധാരണ മീറ്ററുകളെ അപേക്ഷിച്ച് ശാസ്ത്രീയമായി വൈദ്യുതി ഉപയോഗം ക്രമീകരിക്കാൻ ടിഒ‍ഡി മീറ്ററുകൾ സഹായിക്കും. നിലവിൽ പകുതിയിലധികം പേർക്കും ഇത്തരം മീറ്ററുകൾ ഉണ്ടെങ്കിലും മേൽപറഞ്ഞ വിഭാഗങ്ങൾക്ക് മാത്രമേ ഈ രീതിയിൽ ബില്ലിംഗ് ചെയ്യുന്നുള്ളൂ എന്നും ബോർഡ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്ലിഫ് ഹൗസിന് മുന്നിൽ അയ്യപ്പ ജ്യോതി തെളിയിച്ച് ബിജെപി, നാടിന്റെ വിശ്വാസവും സംസ്കാരവും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
'കേരളം നല്ലത്, പക്ഷെ ഇനി കേരളമിൽ നിന്നുള്ളവരെ എന്ന് പറയണോ, കേരളമീയരെ ഇംഗ്ലീഷിൽ എന്ത് വിളിക്കും', കുറിപ്പുമായി ശശി തരൂർ