കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതി: ആദ്യഘട്ടം പൂർത്തിയായ ബസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും

Published : Aug 13, 2026, 01:23 AM IST
cp john

Synopsis

കെഎസ്ആർടിസിയുടെ ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതിയുടെ ആദ്യഘട്ടം 14 ബസുകളുടെ നവീകരണത്തോടെ പൂർത്തിയായി. പഴയ ബസുകൾ സാങ്കേതികമായി നവീകരിച്ച്, സുരക്ഷയും സൗകര്യവും വർധിപ്പിച്ച്, മലിനീകരണം കുറച്ച് വീണ്ടും നിരത്തിലിറക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്‍റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും മികച്ച യാത്രാനുഭവവും ഉറപ്പാക്കുന്നതിനുമായി നടപ്പാക്കി വരുന്ന ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ആദ്യഘട്ടത്തിൽ 14 ബസുകളാണ് റീഫർബിഷ്‌മെന്‍റ് പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുള്ളത്. കാലപ്പഴക്കം വന്നെങ്കിലും സാങ്കേതികമായി മികച്ച രീതിയിൽ പുനരുപയോഗിക്കാവുന്ന ബസുകളെ തിരഞ്ഞെടുക്കുകയും അവയുടെ വിവിധ ഭാഗങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്തി കൂടുതൽ മികച്ച നിലയിലേക്ക് കൊണ്ടുവരികയുമാണ് റീഫർബിഷ്‌മെന്‍റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ BS3, BS4 കാറ്റഗറിയിൽ വരുന്ന ബസുകളെയാണ് റീഫർബിഷ് ചെയ്യുന്നത്. ബസുകളുടെ പുറംഭാഗത്തിന്‍റെയും അകത്തളത്തിന്‍റെയും മികവ് വർധിപ്പിക്കുന്നതിനൊപ്പം വാഹനങ്ങളുടെ മെക്കാനിക്കൽ ഘടകങ്ങൾ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, സീറ്റുകൾ, ലൈറ്റിംഗ്, ഫ്ലോർ, വിൻഡോകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ച് ആവശ്യമായ നവീകരണവും അറ്റകുറ്റപ്പണികളും നടത്തുന്നു. റീഫർബിഷ്‌മെന്‍റ് പ്രവർത്തനങ്ങളുടെ ഭാഗമായി എഞ്ചിന്‍റെ പ്രവർത്തനനിലവാരവും പ്രത്യേകമായി പരിശോധിക്കുന്നു. പ്രകടനത്തിൽ കുറവ് കണ്ടെത്തുന്ന എഞ്ചിനുകൾ ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കി റീകണ്ടീഷനിംഗ് നടത്തുന്നു.

ഇത്തരത്തിൽ എഞ്ചിൻ റീകണ്ടീഷനിംഗ് നടത്തിയ ബസുകളിൽ നടത്തിയ പോല്യൂഷൻ പരിശോധനകളിൽ പൊല്യൂഷൻ ലെവലിൽ ഏകദേശം 80–85 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായി പരിശോധനാ ഫലങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇത് വാഹനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം മലിനീകരണം കുറയ്ക്കുന്നതിനും സഹായകരമാണ്. ഇതിലൂടെ നിലവിലുള്ള ബസുകളുടെ ഉപയോഗകാലം ഫലപ്രദമായി വർധിപ്പിക്കാനും പുതിയ ബസുകൾ വാങ്ങുന്നതിനൊപ്പം നിലവിലുള്ള വാഹനശേഷി കൂടുതൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്താനും സാധിക്കും.

അതോടൊപ്പം, മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകളെ പുനരുജ്ജീവിപ്പിച്ച് കൂടുതൽ കാലം സർവീസിൽ നിലനിർത്താനും സാധിക്കും. റീഫർബിഷ്‌മെന്‍റ് പൂർത്തിയാകുന്ന ബസുകൾ കൂടുതൽ ആകർഷകമായ രൂപത്തിലും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളോടെയും സർവീസിനായി നിരത്തിലിറങ്ങുന്നതോടെ കെഎസ്ആർടിസിയുടെ യാത്രാസേവന നിലവാരം കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീഫർബിഷ്‌മെന്‍റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ആദ്യഘട്ടത്തിലെ 14 ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം 2026 ആഗസ്റ്റ് 13 വ്യാഴാഴ്ച തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നടക്കും.

ഗതാഗത വകുപ്പ് മന്ത്രി ചടങ്ങിൽ ആദ്യഘട്ട റീഫർബിഷ്‌മെന്റ് പൂർത്തിയാക്കിയ ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്ത് സർവീസിന് സമർപ്പിക്കും. കെഎസ്ആർടിസിയുടെ നിലവിലുള്ള വാഹനശേഷിയെ പരമാവധി പ്രയോജനപ്പെടുത്തി ബസ് ഫ്ലീറ്റിന്റെ കാര്യക്ഷമത, വിശ്വാസ്യത, സുരക്ഷ, യാത്രാസൗകര്യം എന്നിവ ഉയർത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് റീഫർബിഷ്‌മെന്‍റ് പദ്ധതി. നിലവിലുള്ള വിഭവങ്ങളെ ശാസ്ത്രീയമായി പരമാവധി പ്രയോജനപ്പെടുത്തി മികച്ച പൊതുഗതാഗത സേവനം ഉറപ്പാക്കുന്നതിനുള്ള കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾക്ക് ഈ പദ്ധതി കൂടുതൽ കരുത്തേകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണം; കോംപറ്റീഷൻ കമ്മിഷന് മുന്നില്‍ ഹർജി
മെസ്സിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണം വേണമെന്ന് രാജീവ്‌ ചന്ദ്രശേഖർ, 'സ്പോൺസറുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം'