'പ്രിയദർശിനി'യിൽ സ്വകാര്യബസുകളും ഗതാഗത മന്ത്രിയുടെ ഉറപ്പ് ഏറ്റെടുത്തു, പഠിച്ച് പരിഹാരം കാണും വരെ സമരത്തിനില്ല; 'പക്ഷേ കാലതാമസം പാടില്ല'

Published : Jul 14, 2026, 06:59 PM IST
Priyadarshini Private Bus

Synopsis

പ്രിയദർശിനി പദ്ധതി മൂലമുള്ള പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയിൽ, പ്രശ്നം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും ആറാഴ്ചയ്ക്കകം പരിഹാരം കാണുമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണിത്

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി മൂലമുള്ള സാമ്പത്തിക പ്രയാസത്തിന്‍റെ പേരിൽ സ്വകാര്യ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് മാർച്ചും റിലേ ധർണയും മാറ്റി വെച്ചു. ജൂലൈ 20 മുതൽ ജൂലൈ 25 വരെയുള്ള ഒരാഴ്ചക്കാലം നടത്താനിരുന്ന ബസുടമകളുടെ സെക്രട്ടറിയേറ്റു മാർച്ചും റിലേ ധർണയും മാറ്റി വെക്കുന്നതായി ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സ്റ്റിയറിങ് കമ്മറ്റിയാണ് അറിയിച്ചത്. ഇന്നലെ ഗതാഗതമന്ത്രിയുമായി ഔദ്യോഗികമായി നടത്തിയ ചർച്ചയിൽ ബസ് വ്യവസായം നേരിടുന്ന പ്രയാസങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്നതിന് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആറ് ആഴ്ചക്കുള്ളിൽ സമിതിയിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് 'പ്രിയദർശിനി' കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെ സഹായിക്കുന്ന തിരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ഗതാഗത മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം മാറ്റി വെച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു. ഗതാഗത മന്ത്രി നൽകിയ ഉറപ്പ് നിശ്ചയിച്ച കാലാവധിക്കുള്ളിൽ നടപ്പിലാക്കിയില്ലെങ്കിൽ സർവിസ് നിർത്തിവെച്ചു കൊണ്ടുള്ള അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിക്കുമെന്നും അറിയിപ്പുണ്ട്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിക്കണമെന്നും ഒരു ദിവസം രണ്ടു യാത്ര മാത്രം അനുവദിക്കുന്ന വിധത്തിലുള്ള കാർഡ് വിതരണം ചെയ്ത്കൊണ്ടായിരിക്കണമെന്നും കെ എസ് ആർ ടി സി ക്കും സ്വകാര്യ ബസുകളെ പോലെ സമയ ക്ലിപ്തത ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ബസുടമകളുടെ അറിയിപ്പ്

പ്രിയദർശി പദ്ധതി മൂലം സാമ്പത്തിക പ്രയാസം നേരിടുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ജൂലൈ 20 മുതൽ ജൂലൈ 25 വരെയുള്ള ഒരാഴ്ചക്കാലം നടത്താനിരുന്ന ബസുടമകളുടെ സെക്രട്ടറിയേറ്റു മാർച്ചും റിലേ ധർണയും മാറ്റി വെക്കുന്നതിന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സ്റ്റിയറിങ് കമ്മറ്റി തീരുമാനിച്ചു. ജൂലൈ 20 ന് കോട്ടയം, പത്തനംതിട്ട , മലപ്പുറം, കാസർകോഡ് എന്നീ നാലു ജില്ലാ അസോസിയേഷനുകളും തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ രണ്ടു വീതം ജില്ലാ അസോസിയേഷനുകൾ വീതവും സെക്രട്ടറിയേറ്റു മാർച്ചും ധർണയും നത്താനാണ് തീരുമാനിച്ചിരുന്നത്. ജൂലൈ 13 ന് ഗതാഗതമന്ത്രിയുമായി ഔദ്യോഗികമായി നടത്തിയ ചർച്ചയിൽ ബസ് വ്യവസായം നേരിടുന്ന പ്രയാസങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്നതിന് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആറ് ആഴ്ചക്കുള്ളിൽ സമിതിയിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് പ്രിയദർശിനി കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെ സഹായിക്കുന്ന തിരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ഗതാഗത മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയേറ്റു മാർച്ചും റിലേ ധർണയും മാറ്റി വെച്ചത്. ഗതാഗത മന്ത്രി നൽകിയ ഉറപ്പ് നിശ്ചയിച്ച കാലാവധിക്കുള്ളിൽ നടപ്പിലാക്കിയില്ല എങ്കിൽ സർവിസ് നിർത്തിവെച്ചു കൊണ്ടുള്ള അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിക്കുന്നതിനും യോഗം തീരുമാനിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിക്കണമെന്നും ഒരു ദിവസം രണ്ടു യാത്ര മാത്രം അനുവദിക്കുന്ന വിധത്തിലുള്ള കാർഡ് വിതരണം ചെയ്ത്കൊണ്ടായിരിക്കണമെന്നും കെ.എസ്.ആർ.ടി സി ക്കും സ്വകാര്യ ബസുകളെ പോലെ സമയ ക്ലിപ്തത ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് കെ കെ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ , ഭാരവാഹികളായ എം എസ് പ്രേംകുമാർ, ശരണ്യ മനോജ്, സത്യൻ പാലക്കാട്, പാലമുറ്റത്ത് വിജയ് കുമാർ എന്നിവർ പ്രസംഗിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോറോ ഹെൽത്ത് പിരിച്ചുവിടൽ: പരമാവധി ജീവനക്കാർക്ക് പുനർനിയമനം നൽകാൻ ജിടെക്; പൊതുമേഖലാ പ്രതിസന്ധിയിൽ ധവളപത്രം വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
ബ്രഹ്മപുരം ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ്: 'സ്റ്റോപ്പ് മെമ്മോ നൽകിയത് പുതിയ കരാർ ഒപ്പിടാനെന്ന് കോർപറേഷൻ