KSRTC Salary Crisis: നിലപാട് കടുപ്പിച്ച ഗതാഗതമന്ത്രി, ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം കട്ടാവും

Published : May 14, 2022, 12:00 PM IST
KSRTC Salary Crisis: നിലപാട് കടുപ്പിച്ച ഗതാഗതമന്ത്രി, ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം കട്ടാവും

Synopsis

വില കൽപിക്കാത്ത ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സർക്കാരിനില്ല. പണിമുടക്കരുതെന്ന സിഐടിയു യൂണിയൻ നേതാക്കളുടെ അഭ്യർത്ഥന പോലും അംഗങ്ങൾ പാലിച്ചില്ല. 

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ (KSRTC Salary Crisis) കടുത്ത നിലപാടിൽ ഉറച്ചുനിന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു. പണിമുടക്കിയവർക്ക് ആ ദിവസത്തെ ശമ്പളം കൊടുക്കില്ലെന്ന് കർശന നിലപാട് മന്ത്രി ആവർത്തിച്ചു. 

പണിമുടക്കിയവർ നടത്തിയത് പൊതുജനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാണ്. പ്രതിസന്ധി ഉണ്ടാക്കിയവർ തന്നെ ഈ പ്രശ്നം പരിഹരിക്കട്ടെ. ജീവനക്കാരോട് സർക്കാർ പറഞ്ഞ വാക്ക് ഇനി പാലിക്കണോ ? പത്താം തിയതി ശമ്പളം നൽകാമെന്ന ഉറപ്പ് പാലിക്കാൻ സർക്കാരിന് അവസരം നൽകാതെയാണ് തൊഴിലാളി യൂണിയനുകൾ പണിമുടക്ക് നടത്തിയത്. 

വില കൽപിക്കാത്ത ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സർക്കാരിനില്ല. പണിമുടക്കരുതെന്ന സിഐടിയു യൂണിയൻ നേതാക്കളുടെ അഭ്യർത്ഥന പോലും അംഗങ്ങൾ പാലിച്ചില്ല. സർക്കാരിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്യം സാധിക്കാമെന്ന് തൊഴിലാളികൾ കരുതേണ്ട. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

മന്ത്രി നിലപാട് കടുപ്പിച്ചതിന് പിന്നാലെ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ ശമ്പളം പിടിക്കാൻ കെഎസ്ആർടിസി നടപടി തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവർക്കും വൈകി എത്തിയവർക്കും എതിരേയും നടപടി ഉണ്ടാകും. പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ പട്ടിക തിങ്കളാഴ്ച തന്നെ  സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തെ  ശമ്പള പിടിച്ചു വയ്ക്കുക വഴി ഈ ഇനത്തിൽ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്നാണ്  കെഎസ്ആർടിസിയുടെ കണക്ക് കൂട്ടൽ. 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം