
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങില്ല.തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ ദുഷ്പ്രചരണം.
കേരളത്തിന് താത്കാലിക ആശ്വാസമായി
സാമ്പത്തിക പ്രതിസന്ധിയിലേക്ക് (Financial Crisis) നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസമായി . 5000 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നൽകിയതോടെയാണിത്. (Center allows kerala to take 5,000 crore loan ). 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാൽ ഈ വർഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല. നിലവിൽ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയത് എന്നാണ് സൂചന. ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതൽ ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. കേരളം നേരിടുന്ന വായ്പപ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ (KN Balagopal) ഉന്നയിച്ചിരുന്നു. കേരളം വായ്പ എടുക്കുന്നതിൽ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാൽ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു.
'കടമെടുപ്പ്ഒരു വശത്ത്, ധൂർത്ത് മറുവശത്ത് ' വിമര്‍ശനവുമായി വി.മുരളീധരന്‍
സംസ്ഥാനത്ത് ആദ്യം വേണ്ടത് സാമ്പത്തിക അച്ചടക്കമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.ksrtc ജീവനക്കാർക്ക് പോലും ശമ്പളമില്ല.
കേന്ദ്രം സംസ്ഥാനത്തിന് തടസ്സം നിൽക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നുഇനിയും കടമെടുക്കണമെങ്കിൽ പൂർണ വിവരം നൽകണമെന്ന് കേരളത്തിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.പൈസ വേണം എന്നാൽ നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ പറയുന്ന നിർദേശം പാലിക്കില്ലകടമെടുപ്പിന് താത്കാലിക അനുമതിയാണ് നൽകിയതെന്നും വി.മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam