
തൃശൂർ: തൃശൂരിൽ കെഎസ്‍യു-യുവമോർച്ച തർക്കം. ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്ത് കള്ളപ്പണ സ്വീകരണ വിതരണ മൊത്ത കച്ചവട കേന്ദ്രം എന്നെഴുതിയ ബാനർ കെഎസ്‍യു കെട്ടിയതോടെ യുവമോർച്ചയും രംഗത്തെത്തി. ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോകുന്ന റോഡിലാണ് കെഎസ്‌യു ഫ്ലക്സ് സ്ഥാപിച്ചത്. കെഎസ്‍യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലാണ് ഫ്ലക്സ് കെട്ടിയത്. പിന്നാലെ മറുപടിയുമായി യുവമോർച്ചയും രംഗത്തെത്തി. തൃശൂരിലെ കെഎസ്‌യുക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ നിൽക്കരുതെന്ന് യുവമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി പ്രതികരിച്ചു.
ബിജെപി ഓഫീസിന് മുന്നിൽ ബാനറുകൾ സ്ഥാപിച്ച് വിലകുറഞ്ഞ രാഷ്ട്രീയ നാടകം കളിക്കാനുള്ള വേദിയായി ബിജെപി ഓഫീസിനെ കാണേണ്ടെന്ന് കെഎസ്‌യുക്കാർ മനസ്സിലാക്കണമെന്നും ഇത്തരം ബാനറുകൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസുകളുടെ മുൻവശമാണെന്നും യുവ മോർച്ച വ്യക്തമാക്കി. വാർത്തകളിൽ ഇടം നേടാനും കെഎസ്‌യു ഇപ്പോഴും സജീവമാണെന്ന് തെളിയിക്കാനും വേണ്ടി നടത്തുന്ന ഇത്തരം പൊറാട്ട് നാടകങ്ങളിലൂടെ തൃശൂരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും യുവമോർച്ച വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam